ടെല്‍ അവീവ്: ഹിസ്ബുള്ളയുടെ ഒളിത്താവളങ്ങളിലേയ്ക്ക് ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ഹിസ്ബുള്ള തലവന്‍ ഹസ്സന്‍ നസറുള്ള പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെ തെക്കന്‍ ലെബനനിലാണ് ആക്രമണം ഉണ്ടായത്.
കഴിഞ്ഞ ദിവസം ഹിസ്ബുള്ളയെ കേന്ദ്രീകരിച്ച് നടന്ന പേജര്‍, വാക്കി-ടോക്കി സ്‌ഫോടന പരമ്പരകള്‍ക്ക് പിന്നാലെയാണ് വ്യോമാക്രമണം. ഹിസ്ബുള്ള ഭീകരരുടെ കൈവശമുണ്ടായിരുന്ന പേജര്‍, വാക്കി-ടോക്കി ഉപകരണങ്ങള്‍ ഒരേസമയം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് 30-ലധികം പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ഹിസ്ബുള്ള ഭീകരര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ആക്രമണത്തെക്കുറിച്ച് നസറുള്ള സംസാരിക്കുന്നതിനിടെയാണ് വീണ്ടും ആക്രമണം ഉണ്ടായത്. ഹിസ്ബുള്ളയുടെ ആശയവിനിമയോപാധികള്‍ കേന്ദ്രീകരിച്ച് നടന്ന ആക്രമണത്തിന് പിന്നില്‍ ഇസ്രായേല്‍ ആണെന്ന് ഹിസ്ബുള്ള തലവന്‍ ആരോപിച്ചു. നസറുള്ളയുടെ പ്രസംഗം ബ്രോഡ്കാസ്റ്റ് ചെയ്യപ്പെടുന്നതിനിടെ ഇസ്രായേലിന്റെ യുദ്ധ വിമാനങ്ങള്‍ ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ ബോംബ് വര്‍ഷിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്