ലോകപ്രശസ്ത പോപ്പ് ഗായകൻ മൈക്കൽ ജാക്സന്റെ ജീവിതകഥ പറയുന്ന 'മൈക്കൽ' (Michael) എന്ന ചിത്രം ആഗോള ബോക്സ് ഓഫീസിൽ തരംഗമാകുന്നു. ആന്റണി ഫുക്വ സംവിധാനം ചെയ്ത ചിത്രത്തിന് നിരൂപകരിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നതെങ്കിലും, അതൊന്നും കളക്ഷനെ ബാധിച്ചിട്ടില്ല. ജാക്സന്റെ അനന്തരവൻ ജാഫർ ജാക്സൻ നായകനായ ചിത്രം ആദ്യ നാല് ദിവസത്തിനുള്ളിൽ ആഗോളതലത്തിൽ 220 ദശലക്ഷം ഡോളറിലധികം (ഏകദേശം 1800 കോടി രൂപ) നേടിക്കഴിഞ്ഞു.
ഇന്ത്യൻ തിയേറ്ററുകളിലും മികച്ച മുന്നേറ്റമാണ് ചിത്രം നടത്തുന്നത്. ഇന്ത്യയിൽ നിന്ന് ഇതുവരെ 24.20 കോടി രൂപ ചിത്രം സ്വന്തമാക്കി. ഇതോടെ 2018-ൽ പുറത്തിറങ്ങിയ 'ബോഹീമിയൻ റാപ്‌സഡി'യുടെ റെക്കോർഡ് തകർത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ഹോളിവുഡ് മ്യൂസിക്കൽ ചിത്രമായി 'മൈക്കൽ' മാറി.
കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഹൈദരാബാദിലാണ് ഏറ്റവും കൂടുതൽ ഷോകളുള്ളത് (220), ചൊവ്വാഴ്ച മാത്രം ചിത്രം ഇന്ത്യയിൽ നിന്ന് 1.44 കോടി രൂപ നേടിയിട്ടുണ്ട്.
മൈക്കൽ ജാക്സന്റെ കുട്ടിക്കാലത്തെ 'ജാക്സൺ 5' മുതൽ സോളോ കരിയറിലെ ഉയർച്ച താഴ്ചകൾ വരെ ചിത്രം മനോഹരമായി ആവിഷ്കരിക്കുന്നു. ചിത്രത്തിനെതിരെയുള്ള വിമർശനങ്ങളെ തള്ളി നടൻ അനുപം ഖേർ ഉൾപ്പെടെയുള്ള പ്രമുഖർ രംഗത്തെത്തി.
ജീവിതം അപൂർണ്ണമാണെന്നും എന്നാൽ ദശലക്ഷക്കണക്കിന് ആളുകളെ സ്വാധീനിക്കുന്ന ജീവിതയാത്രകളെ വെറും നിമിഷങ്ങൾ വെച്ച് വിലയിരുത്തരുതെന്നും അദ്ദേഹം തന്റെ കുറിപ്പിൽ വ്യക്തമാക്കി. വിമർശനങ്ങൾക്കപ്പുറം മൈക്കൽ ജാക്സൺ എന്ന മാന്ത്രിക വ്യക്തിത്വത്തെ ജനങ്ങൾ നെഞ്ചേറ്റുന്നു എന്നതിന്റെ തെളിവാണ് ചിത്രത്തിന്റെ ഈ വിജയം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
