മാസ് ആക്ഷൻ ഫാമിലി എന്റെർറ്റൈനെർ കൂടെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനവും; 'ഖലീഫ ദി ലെഗസി' തുടരും...

AUGUST 20, 2026, 10:34 PM

പ്രേക്ഷകരെ ആവേശഭരിതമാക്കി പൃഥ്വിരാജ് വൈശാഖ് ചിത്രം 'ഖലീഫ' തിയേറ്ററുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് പ്രദർശനം തുടരുന്നു. ആദ്യ ഷോ കഴിഞ്ഞപ്പോഴേ ഗംഭീര അഭിപ്രായങ്ങളാണ് പുറത്ത് വരുന്നത്. കൂടാതെ ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'ഖലീഫ ദി ലെഗസി'യുടെ പ്രഖ്യാപനം റിലീസ് ദിവസം വൈകുന്നേരം അണിയറപ്രവർത്തകർ പുറത്തു വിട്ടു. പൃഥ്വിരാജിന്റെ മാസ്സും ആക്ഷനും പഞ്ച് ഡയലോഗും ജേക്‌സ് ബിജോയിയുടെ കിടിലൻ സംഗീത സംവിധാനവും ചിത്രത്തെ വെറെ റേഞ്ചിലേക്കാണ് എത്തിയിരിക്കുന്നത്.


സിനിമ കണ്ടവരെല്ലാം പോസ്റ്റീവ് റെസ്‌പോൺസാണ് നൽകുന്നത്. പൃഥ്വിരാജിന്റെ വ്യത്യസ്ത ലുക്കും മോഹൻലാലിന്റെ ഗസ്റ്റ് റോളും പ്രേക്ഷകരെ ശരിക്കും കോരിത്തരിപ്പിച്ചിട്ടുണ്ട്. കൂടാതെ ചിത്രത്തിൽ മറ്റ് സസ്‌പെൻസ് കഥാപാത്രങ്ങളും പ്രേക്ഷകർക്ക് പുതുമ സമ്മാനിക്കുന്നുണ്ട് കുടുംബ പ്രേക്ഷകർക്കും യുവാക്കൾക്കും ആഘോഷമാക്കാനായി ഈ ഓണത്തിന് നല്ലൊരു വിരുന്ന് തന്നെയാണ് വൈശാഖ് പ്രേക്ഷകർക്ക് നൽകിയിരിക്കുന്നത്.

vachakam
vachakam
vachakam

പൃഥ്വിരാജിന്റെ ആക്ഷൻ പരിവേഷത്തോടൊപ്പം വൈശാഖിന്റെ ട്രേഡ്മാർക്ക് മാസ്സ് പാക്കേജ് സംവിധാനവും ചേർന്നതോടെ സിനിമ ബോക്‌സ് ഓഫീസ് കയ്യടക്കുമെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.

ജോമോൻ ടി.ജോണിന്റെ ഛായാഗ്രഹണവും ചമൻ ചാക്കോയുടെ എഡിറ്റിറ്റിങ്ങും സിനിമയുടെ ആവേശത്തിന് മാറ്റ് കൂട്ടുന്നുണ്ട്. നിഴലായി കൂടെ നടന്ന സുഹൃത്ത് സമദിനെ സഹോദരിയുടെ വിവാഹത്തിന് തൊട്ടടുത്ത ദിവസം അമീർ അലി കസ്റ്റംസിന് ഒറ്റിക്കൊടുക്കുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്. കസ്റ്റംസിന്റെ കസ്റ്റഡിയിലിരുന്ന് സമദ് അമീർ അലിയുടെ കഥ പറയുകയാണ് കഥാസഞ്ചാരം.

ഇന്ത്യയിൽ കോഫെപോസെ നിയമമുണ്ടാക്കാൻ കാരണക്കാരനായ സ്വർണക്കള്ളക്കടത്തുകാരൻ മാമ്പറത്ത് അഹമ്മദ് ആലിയുടെ പിൻതലമുറക്കാരുടെ കഥയാണ് ഖലീഫ. പതിനാറു വയസ്സിൽ പിതാവിനെ അവസാനമായി കണ്ട അഹമ്മദ് ആലിയുടെ മകൻ ജീവിതത്തിൽ ഒരിക്കലും സ്വർണക്കടത്ത് നടത്തില്ലെന്ന് തീരുമാനിച്ചാണ്  ജീവിക്കുന്നത്. പക്ഷേ ചെയ്യാത്ത കുറ്റത്തിന്, അയാൾ ശിക്ഷിക്കപ്പെടുന്നു.

vachakam
vachakam
vachakam

വേട്ടയാടിയ ജീവിതം തിരികെപ്പിടിക്കാൻ അയാൾ വീണ്ടും സ്വർണക്കടത്തിന് ഇറങ്ങുകയാണ്. പിന്നീട് കുടുംബത്തിനു വേണ്ടി പോരാട്ടത്തിന് ഇറങ്ങുന്ന മാമ്പറത്ത് ആമിർ അലി എങ്ങനെ കണക്കുകൾ എണ്ണിയെണ്ണി തീർക്കുന്നുവെന്നാണ് സിനിമ പറയുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'ഖലീഫ ദി ലെഗസി' എന്താണ് കഥാഗതി, ആരൊക്കെയാണ് കഥാപാത്രങ്ങൾ എന്നിങ്ങനെ ചർച്ചകൾ സോഷ്യൽ മാധ്യമങ്ങളിൽ ആരംഭിച്ചു കഴിഞ്ഞു.

ജിനു ഇന്നോവേഷൻസിന്റെ ബാനറിൽ നിർമ്മിച്ച ചിത്രത്തിന്റെ തിരക്കഥയും നിർമ്മാണവും ജിനു എബ്രഹാമാണ് വഹിച്ചത്. സൂരജ് കുമാർ, ശ്രീലാൽ സൂരപാണി, സിജോ സെബാസ്റ്റ്യൻ എന്നിവരാണ് സഹനിർമ്മാതാക്കൾ. മാളവിക ശർമ്മ, നീൽ നിതിൻ മുകേഷ്, രഞ്ജി പണിക്കർ, സഞ്ജു ശിവറാം, ശിവജിത്, ഇന്ദ്രൻസ്, ഷമ്മി തിലകൻ, ഷൈൻ വർഗീസ്, ആനന്ദ് മന്മഥൻ, ഡോൺ മൈക്കിൾ, മോഹിനി, കൈറാ, മാസ്റ്റർ നഫാഷ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ഓരോ കഥാപാത്രങ്ങളും ചിത്രത്തിന്റെ കഥാഗതിയോട് ചേർന്ന് നിന്ന് മികച്ചതാക്കി. ചിത്രത്തിന്റെ ട്രെയിലർ അടുത്തിടെയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ട്രെയിലറിന്റെ അവസാനത്തിൽ കാണിച്ചത് മോഹൻലാലിനെയാണോ എന്ന് പ്രേക്ഷകർ ചോദിച്ചിരുന്നു. ചിത്രത്തിന്റെതായ് നേരത്തെ പുറത്തുവിട്ട് വാർത്തകളിൽ മാമ്പറയ്ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ അതിഥി വേഷത്തിൽ എത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അക്കാരണത്താൽ പൃഥ്വിരാജിനോടൊപ്പം മലയാളത്തിന്റെ ഇതിഹാസം മോഹൻലാലിനെയും പ്രതീക്ഷിച്ചാണ് പ്രേക്ഷകർ 'ഖലീഫ' കാണാനെത്തിയത്.

vachakam
vachakam
vachakam

ഛായാഗ്രഹണം: ജോമോൻ ടി ജോൺ, സംഗീതം: ജേക്‌സ് ബിജോയ്, എഡിറ്റിംഗ്: ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ: മോഹൻദാസ്, ആക്ഷൻ: യാനിക്ക് ബെൻ, ഫീനിക്‌സ് പ്രഭു, ചേതൻ ഡിസൂസ, കോ ഡയറക്ടർ: സുരേഷ് ദിവാകർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഷൈൻ വർഗീസ്, കോസ്റ്റ്യൂംസ്: മഷർ ഹംസ, കലാസംവിധാനം: വിശ്വനാഥ് അരവിന്ദ്, മേക്കപ്പ്: അമൽ ചന്ദ്രൻ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ,

അഡീഷണൽ മ്യൂസിക്: ജാബിർ സുലൈം, ഫൈനൽ മിക്‌സ്: എം ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: റെനി ദിവാകർ, വിനോഷ് കൈമൾ, കളറിസ്റ്റ്: ശ്രീക്ക് വാര്യർ, പോസ്റ്റർ ഡിസൈൻ: എയ്‌സ്‌തെറ്റിക്ക് കുഞ്ഞമ്മ, ഡി ഐ: കളർ പ്ലാനറ്റ്, വിഎഫ്എക്‌സ്:  പ്രശാന്ത് നായർ (3ഡിഎസ്), പ്രൊമോഷൻസ് ആൻഡ് മാർക്കറ്റിങ്: വിപിൻ കുമാർ പൊഫാറ്റിയോ, സ്റ്റിൽസ്: സിനത് സേവ്യർ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam