ക്രിമിയയെക്കുറിച്ച് അവകാശവാദമുന്നയിച്ചു കൊണ്ട് സെലെന്‍സ്‌കി കൊലപാതകങ്ങള്‍ നീട്ടിക്കൊണ്ടു പോകുന്നെന്ന് ട്രംപ്

APRIL 23, 2025, 2:41 PM

വാഷിംഗ്ടണ്‍: ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലെന്‍സ്‌കിയെ വീണ്ടും കുറ്റപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 2014 മുതല്‍ റഷ്യ കൈവശപ്പെടുത്തിയിരിക്കുന്ന തന്ത്രപ്രധാനമായ ക്രിമിയന്‍ ഉപദ്വീപ് വിട്ടുകൊടുക്കാന്‍ വിസമ്മതിച്ചുകൊണ്ട് 'കൊലപാതകം' നീട്ടിക്കൊണ്ടുപോകുകയാണ് സെലെന്‍സ്‌കിയെന്ന് ട്രംപ് കുറ്റപ്പെടുത്തി. 

യുഎസ് മധ്യസ്ഥതയിലുള്ള സമാധാന കരാറിന്റെ ഭാഗമായി ക്രിമിയ റഷ്യയ്ക്ക് വിട്ടുകൊടുക്കാനുള്ള നിര്‍ദേശം സെലെന്‍സ്‌കി നിരന്തരം തള്ളിയതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. 'ഇതിനെക്കുറിച്ച് സംസാരിക്കാന്‍ ഒന്നുമില്ല - ഇത് നമ്മുടെ നാടാണ്, ഉക്രേനിയന്‍ ജനതയുടെ നാടാണ്,' ലണ്ടനില്‍ യുഎസ്, യൂറോപ്യന്‍, ഉക്രെയ്ന്‍ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് മുമ്പ് സെലന്‍സ്‌കി പറഞ്ഞു.

യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന്റെ ഉത്തരവാദിത്തം ട്രംപ് സെലെന്‍സ്‌കിയുടെ മേല്‍ ചുമത്തുകയും ദശലക്ഷക്കണക്കിന് മരണങ്ങള്‍ക്ക് അദ്ദേഹം ഉത്തരവാദിയാണെന്ന് ആരോപിക്കുകയും ചെയ്തു.

vachakam
vachakam
vachakam

'ക്രിമിയയെ റഷ്യന്‍ പ്രദേശമായി അംഗീകരിക്കാന്‍ ആരും സെലെന്‍സ്‌കിയോട് ആവശ്യപ്പെടുന്നില്ല, പക്ഷേ അദ്ദേഹത്തിന് ക്രിമിയ വേണമെങ്കില്‍, പതിനൊന്ന് വര്‍ഷം മുമ്പ് ഒരു വെടിയുതിര്‍ക്കാതെ റഷ്യയ്ക്ക് കൈമാറിയപ്പോള്‍ അവര്‍ എന്തുകൊണ്ട് അതിനുവേണ്ടി പോരാടിയില്ല?' 2014-ല്‍ സായുധ സേനയുടെ അധിനിവേശത്തിലൂടെ റഷ്യ ആ പ്രദേശം ഏറ്റെടുത്തതിനെ സൂചിപ്പിച്ചുകൊണ്ട് ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇത്തരം പ്രകോപനപരമായ പ്രസ്താവനകള്‍ യുദ്ധം 'ഒഴിവാക്കാന്‍' ബുദ്ധിമുട്ടാക്കുന്നുവെന്ന് ട്രംപ് ആരോപിച്ചു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam