അലബാമ: അമേരിക്കയിലെ അലബാമയിൽ ഒരു വീട്ടിലെ രക്തക്കറയും മൽപിടുത്തം നടന്നതിന്റെ ലക്ഷണങ്ങളും അവശേഷിപ്പിച്ച് അമ്മയെയും രണ്ട് മക്കളെയും കാണാതായി. ജനുവരി 31ന് കാണാതായ 40കാരിയായ ഓറേലിയ ചോക് കാക്, മക്കളായ നിയൂർക്ക (17), ആന്തണി (2) എന്നിവർക്കായി തിരച്ചിൽ തുടരുകയാണ്.
ഫെബ്രുവരി 10 ചൊവ്വാഴ്ച വരെയും കാണാതായവരെക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും ലഭ്യമല്ല. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഓറേലിയയുടെ തൊഴിലുടമയായ സിൽവേരിയോ ഗാർഷ്യ (60), ജുവാൻ കാർലോസ് ഗ്വേര (31) എന്നിവരാണ് പിടിയിലായത്. ജുവാന്റെ മേൽ തട്ടിക്കൊണ്ടുപോകൽ കുറ്റം ചുമത്തിയിട്ടുണ്ട്.
കാണാതായവരുടെ വീട്ടിൽ രക്തക്കറയും ഒരു കിടക്ക നഷ്ടപ്പെട്ടതായും പോീസ് കണ്ടെത്തി. ഇവരെ ബലമായി തട്ടിക്കൊണ്ടുപോയതാണെന്നാണ് നിഗമനം. സിൽവേരിയോ ഗാർഷ്യക്ക് ഓറേലിയയുടെ മുതിർന്ന മകളുമായി ബന്ധമുണ്ടെന്ന് പോലീസ് കരുതുന്നു.
ഇവരുടെ കുടിയേറ്റ രേഖകൾ സംബന്ധിച്ച പ്രശ്‌നങ്ങൾ ഉണ്ടെങ്കിലും, കുടുംബത്തെ കണ്ടെത്താനാണ് മുൻഗണനയെന്നും ഭയപ്പെടാതെ വിവരങ്ങൾ കൈമാറണമെന്നും ഷെരീഫ് അറിയിച്ചു.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇറാൻ ഉപരോധം വലിയ സൈനിക ദൗത്യമാകുമെന്ന് വിദഗ്ധർ; മേഖലയിൽ സംഘർഷ സാധ്യത വർദ്ധിപ്പിച്ച്
അമേരിക്ക-ഇറാൻ സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നിൽ നെതന്യാഹുവിന്റെ ഫോൺ കോൾ? ജെ.ഡി. വാൻസിനെ
നയതന്ത്ര ചർച്ചകളിൽ വിട്ടുവീഴ്ചയില്ലാതെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്; ഇറാനും ചൈനയ്ക്കും മുന്നിൽ അവസാന
പാകിസ്ഥാൻ നേതാക്കളെ വാനോളം പുകഴ്ത്തി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്; ഷെഹ്ബാസ് ഷെരീഫും അസിം