ബെർലിൻ: യൂറോകപ്പ് ക്വാർട്ടർ ഫൈനലില്‍ ഫ്രാന്‍സിനോട് ഷൂട്ടൗട്ടില്‍ പരാജയപ്പെട്ട് പോര്‍ച്ചുഗല്‍ പുറത്ത്. ഷൂട്ടൗട്ടില്‍ 5-3 നാണ് ഫ്രാന്‍സിന്‍റെ ജയം.
നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകള്‍ക്കും ഗോള്‍ നേടാൻ കഴിയാതെ വന്നതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. കളിയുടെ തുടക്കം മുതല്‍ ഇരു ടീമും ആക്രമിച്ചു മുന്നേറിയെങ്കിലും ഗോളുമാത്രം പിറന്നില്ല.
20-ാം മിനിറ്റില്‍ ഫ്രാന്‍സ് ഗോളിനടുത്തെത്തി. തിയോ ഹെര്‍ണാണ്ടസിന്‍റെ ഷോട്ട് പോര്‍ച്ചുഗല്‍ ഗോളി ഡിയാഗോ കോസ്റ്റ തട്ടിയകറ്റി. കൗണ്ടര്‍ അറ്റാക്കുകളിലൂടെ പോര്‍ച്ചുഗലും ഫ്രഞ്ച് ഗോള്‍മുഖത്ത് ഇരച്ചെത്തിക്കൊണ്ടിരുന്നു.
50-ാം മിനിറ്റില്‍ എംബാപ്പെയുടെ ഷോട്ട് പോര്‍ച്ചുഗല്‍ ഗോളി കോസ്റ്റ കൈയിലൊതുക്കി. അവസാനമിനിറ്റുകളില്‍ ഇരുടീമുകളും വിജയഗോളിനായി ആക്രമണം കടുപ്പിച്ചെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. പിന്നാലെ മത്സരം അധികസമയത്തേക്ക് നീണ്ടു.
അധികസമയത്തും ഗോള്‍ പിറക്കാതെ വന്നതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഷൂട്ടൗട്ടില്‍ പോർച്ചുഗല്‍ താരം ജോവ ഫെലിക്സ് കിക്ക് പാഴാക്കിയപ്പോള്‍ ഫ്രാൻസിന്‍റെ അഞ്ചു കിക്കുകളും ലക്ഷ്യത്തിലെത്തി.
ഫ്രാൻസിനായി ഡെംബലെ, ഫൊഫാന, കൗണ്ടെ, ബാർകോള, തിയോ ഹെർണാണ്ടസ് എന്നിവർ കിക്ക് ലക്ഷ്യത്തില്‍ എത്തിച്ചു. പോർച്ചുഗലിനായി റൊണാള്‍ഡോ, ബെർണാഡോ സില്‍വ, നുനീ മെൻഡസ് എന്നിവരും വലകുലുക്കി.
സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അവസാന യൂറോകപ്പ് മത്സരമായിരുന്നു ഇത്. സെമിയില്‍ ഫ്രാൻസ് സ്പെയിനെ നേരിടും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്