യുവേഫ ചാമ്പ്യൻസ് ലീഗിൽ ആഴ്‌സണൽ പി.എസ്.ജിയെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്തു. ബുകായോ സാകയും കായ് ഹാവർട്‌സും നേടിയ ഗോളുകളിലാണ് ആഴ്‌സണൽ പി.എസ്.ജിയെ വീഴ്ത്തിയത്.
ബാഴ്‌സലോണക്കായി റോബർട്ട് ലെവന്റോവ്‌സ്‌കി ഇരട്ടഗോളുകൾ കണ്ടെത്തി. റഫീന്യയും ഇനിഗോ മാർട്ടിനസുമാണ് മറ്റ് സ്‌കോറർമാർ.
മറ്റ് മത്സരത്തിൽ ബയർ ലവർകൂസൻ എ.സി മിലാനെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി. ഗോൾമഴ പെയ്ത മത്സരങ്ങളില്‍ ബാഴ്‌സ യങ് ബോയ്‌സിനെ എതിരില്ലാത്ത അഞ്ച് ഗോളിനും മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത നാല് ഗോളിന് സ്ലൊവാൻ ബ്രാട്ടിസ്ലാവയേയും ബൊറൂസിയ ഡോർട്ട്മുണ്ട് ഒന്നിനെതിരെ ഏഴ് ഗോളുകൾക്ക് സെൽറ്റിക്കിനേയും ഇന്റർമിലാൻ എതിരില്ലാത്ത നാല് ഗോളിന് ക്രെവ്‌ന സ്വെസ്ദയെയും തകർത്തു.
എർലിങ് ഹാളണ്ട്, ഇൽകായ് ഗുന്ദോഗൻ, ഫിൽ ഫോഡൻ, ജെയിംസ് മക്കേറ്റ എന്നിവരാണ് സിറ്റിക്കായി വലകുലുക്കിയത്. കരിം അഡേമിയുടെ ഹാട്രിക്കാണ് ബൊറൂസ്യക്ക് മിന്നും ജയം സമ്മാനിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്