നാടകീയമായ സംഭവവികാസങ്ങളിൽ, യുവേഫ ചാമ്പ്യൻസ് ലീഗിലെ സ്പാനിഷ് ഭീമൻമാരുടെ 14 മത്സരങ്ങളിലെ അപരാജിത- ഓട്ടം തടഞ്ഞുകൊണ്ട് ഫ്രഞ്ച് ക്ലബ്ബായ ലില്ലെ റയൽ മാഡ്രിഡിനെതിരെ 1-0ന്റെ വിജയം നേടി.
ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ റയൽ മാഡ്രിഡ് മിഡ്ഫീൽഡർ എഡ്വാർഡോ കാമവിംഗ ബോക്‌സിൽ ഹാൻഡ്‌ബോളിന് പെനാൽറ്റി വഴങ്ങിയതാണ് കളിയുടെ നിർണായക നിമിഷമായത്.
ലില്ലെയുടെ സ്‌ട്രൈക്കർ ജോനാഥൻ ഡേവിഡ് ആത്മവിശ്വാസത്തോടെ എടുത്ത പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ചു. ഈ ഗോൾ ഹാഫ്‌ടൈമിൽ ലില്ലെയ്ക്ക് ലീഡ് നൽകി. റയൽ മാഡ്രിഡ് സമനിലക്കായി ശ്രമിച്ചെങ്കിലും ഗോൾ കണ്ടെത്താൻ കഴിഞ്ഞില്ല.
മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ റയൽ മാഡ്രിഡിന്് നിരവധി ഗോളവസരങ്ങൾ ലഭിച്ചിരുന്നെങ്കിലും അതൊന്നും ഗോളാക്കി മാറ്റാൻ കഴിഞ്ഞില്ല. വമ്പൻമാരായ വിനീഷ്യസ് ജൂനിയറും റോഡ്രിഗോയും എംബപ്പെയും ഉണ്ടായിട്ടും അവർക്ക് ഗോൾ മാത്രം അടിക്കാൻ കഴിഞ്ഞില്ല.
2022 ഒക്‌ടോബറിനുശേഷം ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടങ്ങളിൽ റയൽ മാഡ്രിഡിന്റെ ആദ്യ തോൽവിയാണിത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്