അയൂബ് ബുവാദിയെ സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി

AUGUST 30, 2026, 8:21 AM

ഫ്രഞ്ച് ക്ലബ് ലില്ലെയുടെ 18കാരനായ മിഡ്ഫീൽഡർ അയൂബ് ബുവാദിയെ വൻതുകയ്ക്ക് സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി. 95 മില്യൺ യൂറോയും അഞ്ച് മില്യൺ യൂറോയുടെ ആഡ്ഓണുകളും ഉൾപ്പെടെ 100 മില്യൺ യൂറോയുടെ കരാറിലാണ് മൊറോക്കോ അന്താരാഷ്ട്ര താരത്തെ സിറ്റി ടീമിലെത്തിച്ചത്. അഞ്ച് വർഷത്തെ കരാറിലാണ് ബുവാദി സിറ്റിയിൽ ഒപ്പുവച്ചത്. ആഴത്തിൽ നിന്ന് കളി നിയന്ത്രിക്കുന്ന മിഡ്ഫീൽഡറായ ബുവാദിയെ അടുത്തിടെ ബാഴ്‌സലോണയിലേക്ക് ചേക്കേറിയ റോഡ്രിയുടെ ദീർഘകാല പകരക്കാരനായാണ് സിറ്റി കാണുന്നത്.

ഇതോടെ ഫ്രഞ്ച് ലീഗിൽനിന്നുള്ള ഏറ്റവും വിലയേറിയ വിൽപ്പനയായി ബുവാദിയുടെ ട്രാൻസ്ഫർ മാറി. 2023ൽ പാരിസ് സെന്റ് ജെർമെയ്‌നിൽനിന്ന് നെയ്മറെ 90 മില്യൺ യൂറോയ്ക്ക് അൽ ഹിലാൽ സ്വന്തമാക്കിയ റെക്കോർഡാണ് ബുവാദി മറികടന്നത്. പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും വിലയേറിയ കൗമാര താരമെന്ന നേട്ടവും ബുവാദിക്ക് സ്വന്തമായി. ലില്ലെയുടെ അക്കാദമിയിൽ 2021ൽ ചേർന്ന ബുവാദി, 16-ാം ജന്മദിനത്തിന് വെറും മൂന്ന് ദിവസങ്ങൾക്ക് ശേഷം യൂറോപ്യൻ മത്സരത്തിൽ അരങ്ങേറ്റം കുറിച്ചിരുന്നു. കെ.ഐ ക്ലാക്‌സ്വിക്കിനെതിരായ യൂറോപ്പ കോൺഫറൻസ് ലീഗ് മത്സരത്തിലായിരുന്നു അത്.

മികച്ച മിഡ്ഫീൽഡർക്ക് ആവശ്യമായ എല്ലാ ഗുണങ്ങളും ബുവാദിക്കുണ്ടെന്നും പരിശീലകൻ എൻസോ മാരെസ്‌കയുടെ കീഴിൽ താരത്തിന് കൂടുതൽ വളരാനാകുമെന്നും അദ്ദേഹം പറഞ്ഞു. 'എനിക്ക് 18 വയസ്സ് മാത്രമാണ്. ഇതുവരെ നടത്തിയ പുരോഗതിയിൽ സന്തോഷമുണ്ട്, പക്ഷേ ഇനിയും ഏറെ മെച്ചപ്പെടാനുണ്ടെന്ന് എനിക്കറിയാം. അതിന് ഏറ്റവും മികച്ച സ്ഥലമാണ് സിറ്റി,' ബുവാദി പറഞ്ഞു.

vachakam
vachakam
vachakam

റോഡ്രി ബാഴ്‌സലോണയിലേക്ക് പോയതിന് പിന്നാലെയാണ് സിറ്റി മിഡ്ഫീൽഡിൽ വൻ അഴിച്ചുപണി നടത്തുന്നത്. ഇംഗ്ലണ്ട് താരം എലിയറ്റ് ആൻഡേഴ്‌സണെ സ്വന്തമാക്കാൻ ക്ലബ് നേരത്തെ 155 മില്യൺ ഡോളർ ചെലവഴിച്ചിരുന്നു. ബെർണാർഡോ സിൽവ കരാർ അവസാനിച്ചതോടെ ക്ലബ് വിട്ടതും നിക്കോ ഗോൺസാലസ് ന്യൂകാസിലിലേക്ക് മാറിയതും മിഡ്ഫീൽഡിൽ സിറ്റിക്ക് കൂടുതൽ മാറ്റങ്ങൾ ആവശ്യമായി വരുത്തി. ഗോൺസാലസിനെ ന്യൂകാസിൽ ദീർഘകാല കരാറിൽ സ്വന്തമാക്കിയതായി ബുധനാഴ്ച പ്രഖ്യാപിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam