തിരുവനന്തപുരം: വനിതാ ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങൾക്ക് തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാകില്ല. ബിസിസിഐ നേരത്തെ സമർപ്പിച്ച പ്രാഥമിക പട്ടികയിൽ സ്റ്റേഡിയം ഉൾപ്പെട്ടിരുന്നു.
എന്നാൽ, അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികളിൽ കാര്യവട്ടം സ്‌പോർട്‌സ് ഫെസിലിറ്റി ലിമിറ്റഡ് (കെഎസ്‌എഫ്‌എൽ) വരുത്തിയ വീഴ്ചകളാണ് വേദി നഷ്ടമാകാൻ കാരണം.
തിരുവനന്തപുരം സ്പോര്‍ട്സ് ഹബ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടത്താന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ നടത്തിയ നടപടികള്‍ക്കാണ് ഇതോടെ തിരിച്ചടിയായത്. അഞ്ചു മത്സരങ്ങള്‍ക്ക് വേദിയാകുവാനുള്ള അവസരമാണ് കൈവിട്ടു പോയത്.
സ്റ്റേഡിയത്തിലെ പുല്‍ മൈതാനം അന്താരാഷ്ട്ര നിലവാരത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷനാണ് പരിപാലിക്കുന്നത്. എന്നാല്‍, സ്റ്റേഡിയത്തിന്റെ കെട്ടിട സമുച്ചയമുള്‍പ്പടെയുള്ളതിന്റെ പരിപാലന ചുമതല കെഎസ്എഫ്എല്ലിനായിരുന്നു. ഇതില്‍ വലിയ വീഴചവരുത്തിയതാണ് വേദി നഷ്ടപ്പെടാന്‍ കാരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്