കൊച്ചി: ജന നായകൻ എന്ന വിജയ് നായകനായ ചിത്രത്തിന്റെ റിലീസ് വീണ്ടും അനിശ്ചിതത്വത്തിൽ. പൊങ്കൽ റിലീസായി എത്തേണ്ടിയിരുന്ന സിനിമയ്ക്ക് സെൻസർ അനുമതി ലഭിക്കാത്തതിനെ തുടർന്ന് ആണ് ചിത്രത്തിന്റെ റിലീസ് വൈകിയത്. എച്ച് വിനോദ് ആണ് ചിത്രം സംവിധാനം ചെയ്തത്.
അതേസമയം സെൻസർ ബോർഡിന്റെ റിവൈസിങ് കമ്മിറ്റി മുംബൈയിൽ സിനിമ വീണ്ടും പരിശോധിച്ചു എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. ചിത്രത്തിൽ രാഷ്ട്രീയ പരാമർശങ്ങൾ ഉള്ളതിനാൽ, വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിപ്രായം തേടണമെന്നതാണ് പുതിയ നിർദ്ദേശം എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്..
ഇതോടെ സിനിമയുടെ റിലീസ് സംബന്ധിച്ച അന്തിമ തീരുമാനം ഇനി തിരഞ്ഞെടുപ്പ് കമ്മീഷനാണ് എടുക്കേണ്ടത് എന്ന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മെയ് മാസത്തിൽ ചിത്രം തിയേറ്ററുകളിൽ എത്താമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ.
ഈ ചിത്രം വിജയിയുടെ സിനിമാ ജീവിതത്തിലെ നിർണായക ഘട്ടമായി കണക്കാക്കപ്പെടുന്നു. രാഷ്ട്രീയ രംഗത്തേക്ക് കടക്കുന്നതിനുമുമ്പുള്ള അദ്ദേഹത്തിന്റെ അവസാന ചിത്രമായിരിക്കാമെന്നാണ് വിലയിരുത്തൽ.
വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, പ്രിയാമണി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
