തെന്നിന്ത്യൻ താരം രശ്മിക മന്ദാനയുടെ സ്വകാര്യ ജീവിതത്തെ ലക്ഷ്യമിട്ട് വീണ്ടും വിവാദങ്ങൾ. രശ്മികയുടെ അമ്മ സുമൻ മന്ദാനയുടേതെന്ന് കരുതുന്ന ഒരു പഴയ ശബ്ദരേഖ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്ന് നടി ശക്തമായ പ്രതികരണവുമായി രംഗത്തെത്തി. ഫെബ്രുവരിയിൽ നടൻ വിജയ് ദേവരകൊണ്ടയുമായുള്ള വിവാഹം കഴിഞ്ഞതിന് പിന്നാലെയാണ്, നടിയുടെ പഴയകാല ബന്ധങ്ങളെ വലിച്ചിഴച്ചുകൊണ്ടുള്ള ഈ നീക്കം. എട്ട് വർഷം മുൻപ് രക്ഷിത് ഷെട്ടിയുമായുള്ള വിവാഹനിശ്ചയം മുടങ്ങിയ കാലത്തെ കാര്യങ്ങളാണ് ഈ ശബ്ദരേഖയിൽ പരാമർശിക്കുന്നത്.
തന്റെ വാക്കുകൾ സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റി തെറ്റായ പ്രചാരണങ്ങൾ നടത്തുകയാണെന്നും ഇത് തന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും രശ്മിക പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ എട്ട് വർഷമായി തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളെ സഹിഷ്ണുതയോടെയാണ് നേരിട്ടത്. എന്നാൽ ഇപ്പോൾ തന്റെ കുടുംബത്തെയും താനുമായി നല്ല ബന്ധം പുലർത്തുന്ന വ്യക്തികളെയും അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും ഇത് അനുവദിക്കാനാവില്ലെന്നും താരം വ്യക്തമാക്കി.
ഈ വ്യാജ പ്രചാരണങ്ങൾക്കും ശബ്ദരേഖയ്ക്കും പിന്നിൽ പ്രവർത്തിച്ചവർക്ക് രശ്മിക 24 മണിക്കൂർ സമയം അനുവദിച്ചിട്ടുണ്ട്. ഈ സമയത്തിനുള്ളിൽ പ്രസ്തുത ഉള്ളടക്കങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ മാധ്യമങ്ങൾക്കും വ്യക്തികൾക്കും എതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് നടി മുന്നറിയിപ്പ് നൽകി.
2018-ൽ രക്ഷിത് ഷെട്ടിയുമായി വേർപിരിഞ്ഞ ശേഷം രശ്മികയ്ക്കെതിരെ വലിയ തോതിൽ സൈബർ ആക്രമണങ്ങൾ നടന്നിരുന്നു. അടുത്തിടെ വിജയ് ദേവരകൊണ്ടയുമായുള്ള വിവാഹചിത്രങ്ങൾ പങ്കുവെച്ചതിന് പിന്നാലെയാണ് വീണ്ടും പഴയ കാര്യങ്ങൾ കുത്തിപ്പൊക്കി നടിയെ വേട്ടയാടാൻ ശ്രമം നടക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
