കണ്ണൂർ: എഡിഎം കെ.നവീൻ ബാബുവിന്റെ മരണം സംഭവിച്ച് ഒരാഴ്ച പിന്നിട്ടിട്ടും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ബന്ധുക്കൾക്ക് ലഭിച്ചിട്ടില്ല. കോടതി വഴി ലഭിക്കുമെന്ന വിവരമാണു ലഭിച്ചതെന്നു ബന്ധുക്കൾ പറയുന്നു.
മരണം നടന്നത് 15ന് പുലർച്ചെ നാലരയ്ക്കും അഞ്ചരയ്ക്കും ഇടയിലെന്നാണ് റിപ്പോർട്ടിലുള്ളതെന്നാണു സൂചന. സഹപ്രവർത്തകരായ 2 പേരുടെ വാട്സാപ്പിൽ നവീൻ ബാബു 15ന് പുലർച്ചെ 4.58ന് ഭാര്യയുടെയും മകളുടെയും മൊബൈൽ നമ്പറുകൾ അയച്ചുകൊടുത്തിരുന്നു. ഇതിനു ശേഷമാണു മരണം സംഭവിച്ചതെന്നാണു കരുതുന്നത്.
കഴുത്തിൽ കയർ മുറുകിയാണു മരണം സംഭവിച്ചത്. ശരീരത്തിൽ മറ്റു മുറിവുകളോ മൂന്നാമതൊരാളുടെ സാന്നിധ്യമോ സംശയിക്കാവുന്ന കാര്യങ്ങളോ ഇല്ലെന്നും ഇൻക്വസ്റ്റ് റിപ്പോർട്ടിലുണ്ട്.
14ന് വൈകിട്ട് 6 മണിക്ക് റെയിൽവേ സ്റ്റേഷന് 200 മീറ്റർ അകലെ മുനീശ്വരൻ കോവിലിനരികിൽ വാഹനത്തിൽനിന്നിറങ്ങിയ നവീൻ ബാബു സ്റ്റേഷന്റെ പരിസരത്തേക്ക് എത്തിയിട്ടില്ലെന്നാണു സൂചന.
റെയിൽവേ സ്റ്റേഷൻ പരിസരത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങളും നവീൻ ബാബുവിന്റെ ഫോൺ ലൊക്കേഷനും പരിശോധിച്ചാണ് ഈ നിഗമനം.
ആത്മഹത്യക്കുറിപ്പു കിട്ടിയിട്ടില്ലെന്നാണു പൊലീസ് പറയുന്നത്. എഡിഎമ്മിന്റെ ഫോൺ പൊലീസ് കസ്റ്റഡിയിലാണ്. അതിൽ എന്തെങ്കിലും സൂചനകളുണ്ടോയെന്നു വ്യക്തമല്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്