പശ്ചിമേഷ്യൻ യുദ്ധം: ഏഷ്യൻ രാജ്യങ്ങളുടെ ഇന്ധന സുരക്ഷ അവതാളത്തിൽ, ഇന്ത്യ വീണ്ടും റഷ്യക്ക് കൈകൊടുക്കുമോ?

MARCH 2, 2026, 3:54 AM

ന്യൂഡൽഹി:  അമേരിക്ക-ഇസ്രയേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം മൂലം  ഏഷ്യൻ രാജ്യങ്ങളുടെ ഇന്ധന സുരക്ഷ അവതാളത്തിൽ. ലോകത്തെ മൊത്തം എണ്ണ ഉൽപ്പാദനത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം തടസ്സപ്പെട്ടതോടെ ഇന്ത്യയും ജപ്പാനും ഉൾപ്പെടെയുള്ള രാജ്യങ്ങൾ കടുത്ത പ്രതിസന്ധിയിലാണ്. ഒൻപത് ശതമാനത്തോളം വർദ്ധനവാണ് തിങ്കളാഴ്ച മാത്രം എണ്ണവിലയിലുണ്ടായത്.

ഹോർമുസ് കടലിടുക്കിന് സമീപം ഏകദേശം ഇരുനൂറോളം കപ്പലുകൾ സുരക്ഷാ ഭീതിയെത്തുടർന്ന് നങ്കൂരമിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിൽ മൂന്ന് ടാങ്കറുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ഒരു നാവികൻ കൊല്ലപ്പെടുകയും ചെയ്തതോടെ കപ്പൽ ഇൻഷുറൻസ് കമ്പനികൾ യുദ്ധമേഖലയ്ക്കുള്ള പരിരക്ഷ റദ്ദാക്കി. ഇത് ചരക്കുകൂലി കുത്തനെ ഉയരാൻ കാരണമായി.

മിഡിൽ ഈസ്റ്റിൽ നിന്നുള്ള എണ്ണ ലഭ്യത കുറഞ്ഞതോടെ ഇന്ത്യ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി വർദ്ധിപ്പിക്കാൻ ആലോചിക്കുന്നു. പ്രതിസന്ധി 15 ദിവസത്തിൽ കൂടുതൽ നീണ്ടുനിന്നാൽ റഷ്യൻ എണ്ണയെ കൂടുതൽ ആശ്രയിക്കാൻ ഇന്ത്യൻ എണ്ണ ശുദ്ധീകരണ ശാലകൾക്ക് സർക്കാർ അനുമതി നൽകിയേക്കും. നിലവിൽ കപ്പലുകൾ ലഭ്യമല്ലാത്തതിനാൽ പല ഇന്ത്യൻ കമ്പനികൾക്കും എണ്ണ വിതരണം തടസ്സപ്പെട്ടിട്ടുണ്ട്.

vachakam
vachakam
vachakam

മിഡിൽ ഈസ്റ്റിൽ നിന്നും എണ്ണയുമായി ജപ്പാനിലേക്ക് പുറപ്പെട്ട ടാങ്കറുകൾ പേർഷ്യൻ ഗൾഫിൽ തന്നെ തുടരുകയാണ്. എണ്ണ ശേഖരം വിപണിയിലിറക്കാൻ ജപ്പാന് നിലവിൽ പദ്ധതിയില്ലെങ്കിലും സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്ന് സർക്കാർ അറിയിച്ചു.

ഖത്തർ, ഒമാൻ, യുഎഇ എന്നിവിടങ്ങളിൽ നിന്നുള്ള എൽഎൻജി (LNG) വിതരണം തടസ്സപ്പെടുന്നത് ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളെ സാരമായി ബാധിക്കും. ഇന്ധന സ്രോതസ്സുകൾ മാറ്റുകയോ ഉപഭോഗം കുറയ്ക്കുകയോ ചെയ്യേണ്ട സാഹചര്യമാണ് നിലവിലുള്ളത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam