2029-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ദേശീയതലത്തിൽ പുതിയ മൂന്നാം മുന്നണി രൂപീകരിക്കാൻ ഡി.എം.കെയും (DMK) ആം ആദ്മി പാർട്ടിയും (AAP) കോക്രോച്ച് ജനതാ പാർട്ടിയും (CJP) ലക്ഷ്യമിടുന്നതായി സൂചനകൾ. ഇന്ത്യ സഖ്യത്തിലെ ഭിന്നതകൾ രൂക്ഷമായതിനെ തുടർന്നാണ് ഈ പ്രമുഖ പാർട്ടികൾ പുതിയ രാഷ്ട്രീയ സഖ്യത്തിനായി നീക്കം ശക്തമാക്കുന്നത്.
നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിൽ നടന്ന വിദ്യാർത്ഥി-യുവജന പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകി ശ്രദ്ധനേടിയ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) പൂർണ്ണമായി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടക്കാനുള്ള ശ്രമങ്ങളിലാണ്. സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്‌കെ, മുൻപ് ആം ആദ്മി പാർട്ടിയുടെ സോഷ്യൽ മീഡിയ വിഭാഗത്തിലും ഡൽഹി സർക്കാരിൽ വിദ്യാഭ്യാസവകുപ്പ് കമ്മ്യൂണിക്കേഷൻ ഉപദേഷ്ടാവായും പ്രവർത്തിച്ച പരിചയമുള്ളയാളാണ്.
അടുത്തിടെ മാധ്യമ ചർച്ചകളിൽ എം.കെ. സ്റ്റാലിൻ, പിണറായി വിജയൻ, അരവിന്ദ് കെജ്‌രിവാൾ എന്നിവരെ മികച്ച ഭരണാധികാരികളായി ദീപ്‌കെ പരാമർശിച്ചതോടെയാണ് ഇവർ ഒന്നിക്കുന്ന മുന്നണി ചർച്ചകൾ സജീവമായത്.
അതേസമയം, തമിഴ്‌നാട്ടിൽ സഖ്യസമവാക്യങ്ങളിൽ വലിയ മാറ്റങ്ങൾ ദൃശ്യമാണ്. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ഡി.എം.കെ സഖ്യത്തിൽ നിന്ന് കോൺഗ്രസ്, വി.സി.കെ, മുസ്‌ലിം ലീഗ് തുടങ്ങിയ പ്രധാന കക്ഷികൾ പിന്മാറുകയും ഭരണകക്ഷിയായ ടി.വി.കെ.യ്ക്ക് (TVK) പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
ഇതോടെ കോൺഗ്രസ്-ഡി.എം.കെ ബന്ധം വൻ തകർച്ചയിലാണ്. ഇടത് പാർട്ടികൾ നിലവിൽ ഒരു മുന്നണിയുടെയും ഭാഗമല്ലെന്ന് വ്യക്തമാക്കിയ പശ്ചാത്തലത്തിൽ കൂടിയാണ് ഡി.എം.കെ പുതിയ ദേശീയ മുന്നണി സാധ്യതകൾ തേടുന്നത്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
