ന്യൂഡൽഹി: ആഭ്യന്തര വിപണിയിൽ ഇന്ധന ലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഡീസലിനും വിമാന ഇന്ധനത്തിനുമുള്ള (ATF) കയറ്റുമതി നികുതി കേന്ദ്ര സർക്കാർ വർധിപ്പിച്ചു.
പുതുക്കിയ നിരക്ക് പ്രകാരം ഡീസലിന് ലിറ്ററിന് 55.5 രൂപയായും വിമാന ഇന്ധനത്തിന് ലിറ്ററിന് 42 രൂപയായും നികുതി ഉയർത്തി. ശനിയാഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തിലൂടെ ധനമന്ത്രാലയം അറിയിച്ച ഈ മാറ്റത്തിന് ഉടനടി പ്രാബല്യം ഉണ്ടാകുമെന്ന് സർക്കാർ വ്യക്തമാക്കി.
കഴിഞ്ഞ മാർച്ച് 26-ന് ഡീസലിന് 21.50 രൂപയും വിമാന ഇന്ധനത്തിന് 29.5 രൂപയുമായിരുന്നു നികുതി ചുമത്തിയിരുന്നത്. ഇതിലാണ് ഇപ്പോൾ വൻ വർധനവ് വരുത്തിയിരിക്കുന്നത്.
പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധസാഹചര്യത്തിൽ രാജ്യത്തിനകത്ത് ഇന്ധന ക്ഷാമം ഉണ്ടാകാതിരിക്കാനാണ് സർക്കാർ ഇത്തരമൊരു നടപടി സ്വീകരിച്ചത്.
ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനവിന്റെ ആനുകൂല്യം മുതലെടുത്ത് ഇന്ധനം അമിതമായി കയറ്റുമതി ചെയ്യുന്നത് തടയുക എന്നതും ഈ നീക്കത്തിന് പിന്നിലുണ്ട്.
ഫെബ്രുവരി 28-ന് ഇറാനെതിരെ അമേരിക്കയും ഇസ്രായേലും സൈനിക നീക്കം ആരംഭിച്ചതോടെയാണ് ആഗോള ഊർജ്ജ വിപണി കടുത്ത പ്രതിസന്ധിയിലായത്. തുടർന്ന് ഏപ്രിൽ 8-ന് ഇറാനും അമേരിക്കയും ഇസ്രായേലും തമ്മിൽ രണ്ടാഴ്ചത്തെ വെടിനിർത്തലിന് ധാരണയായിരുന്നു. ഇതിനിടയിലാണ് ആഭ്യന്തര സുരക്ഷ മുൻനിർത്തി ഇന്ത്യ നികുതി വർധിപ്പിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
