കൊല്ലപ്പെട്ടത് മലയാളിയല്ല; ബംഗാൾ ആൾക്കൂട്ട ആക്രമണത്തിൽ മരിച്ചത് മംഗളുരു സ്വദേശി സന്ദീപ് നായിക്

JUNE 15, 2026, 10:20 PM

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലുള്ള കുൽത്തലിയിൽ ആൾക്കൂട്ട കൊലപാതകത്തിന് ഇരയായ യുവാവിനെ തിരിച്ചറിഞ്ഞു. കൊല്ലപ്പെട്ടത് മലയാളിയായ സന്ദീപ് നായർ ആണെന്ന തരത്തിൽ ആദ്യം രാജ്യവ്യാപകമായി പ്രചാരണങ്ങൾ നടന്നിരുന്നുവെങ്കിലും, ഇയാൾ മംഗളൂരു സ്വദേശിയായ സന്ദീപ് നായിക്ക് (30) ആണെന്ന് പോലീസ് സ്ഥിരീകരിച്ചു. മരണവിവരം ഔദ്യോഗികമായി അറിയിക്കുന്നതിനായി ബംഗാൾ പോലീസ് മംഗളൂരു പോലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് രാജ്യത്തെ ഞെട്ടിച്ച ഈ ക്രൂര സംഭവം അരങ്ങേറുന്നത്. മുപ്പതുകാരനായ സന്ദീപ് നായിക്കിനെ മോഷ്ടാവെന്നാരോപിച്ച് ഒരു സംഘം ആളുകൾ കെട്ടിയിട്ട് ക്രൂരമായി മർദിക്കുകയായിരുന്നു. കേരളത്തിൽ ജോലി ചെയ്യുന്ന തന്റെ സഹപ്രവർത്തകർക്കൊപ്പമാണ് രണ്ടാഴ്ച മുൻപ് ഇയാൾ കുൽത്തലിയിൽ എത്തിയത്.

എന്നാൽ, പ്രദേശവാസികളുടെ പശ്ചിമ ബംഗാൾ പ്രാദേശിക ഭാഷ അറിയാത്തതിനാൽ തനിക്കെതിരെയുള്ള കള്ളാരോപണങ്ങളെക്കുറിച്ച് പ്രതിരോധിക്കാനോ കാര്യങ്ങൾ കൃത്യമായി വിശദീകരിക്കാനോ സന്ദീപിന് സാധിച്ചില്ല. ഈ ഭാഷാപരമായ തടസ്സം ആൾക്കൂട്ടത്തെ കൂടുതൽ പ്രകോപിതരാക്കാൻ കാരണമായെന്ന് പോലീസ് വ്യക്തമാക്കുന്നു.

vachakam
vachakam
vachakam

സംഭവത്തിൽ ബംഗാൾ പോലീസ് കർശന നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. ക്രൂരമായ ഈ ആക്രമണത്തിൽ നേരിട്ട് പങ്കുണ്ടെന്ന് കണ്ടെത്തിയ അഞ്ച് പേരെ പോലീസ് ഇതിനകം അറസ്റ്റ് ചെയ്തു. ഇത് കൂടാതെ സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത രണ്ട് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുമുണ്ട്. പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി ശക്തമായ അന്വേഷണവുമായി മുന്നോട്ട് പോവുകയാണെന്ന് പോലീസ് അറിയിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam