മലപ്പുറം: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ തോൽവി ഉറപ്പായതാണു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തനിക്കെതിരെ തിരിയാൻ കാരണമെന്നു പി.വി.അൻവർ.
പ്രതിപക്ഷ നേതാവെന്ന അഹങ്കാരത്തിന് വി.ഡി സതീശൻ വിലകൊടുക്കേണ്ടിവരുമെന്നും പി.വി അൻവർ എം.എൽ.എ പറഞ്ഞു. പാലക്കാട്ട് ബിജെപി ജയിച്ചാൽ തന്റെ തലയിലിടാനാണ് സതീശന്റെ ശ്രമമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥിയെ കെപിസിസി തീരുമാനിച്ചതല്ല. ജില്ലാ കോൺഗ്രസ് നിർദേശിച്ചത് പി. സരിനെ ആയിരുന്നു. പിന്നീട് രാഹുൽ മാങ്കൂട്ടത്തിൽ വന്നത് വി.ഡി സതീശന്റെ താൽപര്യമായിരുന്നു. രാഹുൽ ഒരുനിലക്കും മണ്ഡലത്തിൽ ജയിക്കില്ല. കോൺഗ്രസിലെ വലിയൊരു വിഭാഗം വോട്ട് ബിജെപിയിലേക്ക് പോകുമെന്നും അൻവർ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ട് തോൽക്കുമെന്ന് വി.ഡി സതീശന് അറിയാം. അത് എന്റെ തലയിൽ ഇടാൻ നോക്കുകയാണിപ്പോൾ.
പാലക്കാട്ട് രാഹുൽ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കുകയാണെങ്കിൽ പിന്തുണയ്ക്കും. ചേലക്കരയിൽ എന്റെ സ്ഥാനാർഥിയെ യുഡിഎഫ് തിരിച്ചും പിന്തുണയ്ക്കണം. രണ്ട് സ്ഥലത്തും ഡിഎംകെ സ്ഥാനാർഥികൾ തുടരും. പാലക്കാട്ടെ കാര്യം കൺവെൻഷനുശേഷം തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്