കേരളത്തിലെ സ്ഥാനാർഥി പട്ടികയിൽ വനിതാ പ്രതിനിധ്യം കുറവായിരിക്കുന്നത് നീതികേടാണ് എന്ന പ്രതികരണവുമായി കോൺഗ്രസ് പ്രവർത്തക സമിതി അംഗവും എംപിയുമായ ശശി തരൂർ.
അതേസമയം സ്ഥാനാർത്ഥി നിർണയത്തിൽ തനിക്ക് പങ്കില്ലെന്നും തീരുമാനങ്ങൾ എടുത്തവർ വ്യക്തമായ മാനദണ്ഡങ്ങൾ പ്രകാരം വിജയസാധ്യത പ്രധാനമായി പരിഗണിച്ചിരിക്കാമെന്നും ശശി തരൂർ പറഞ്ഞു.
കൂടാതെ, സ്ത്രീകൾക്ക് കൂടുതൽ പ്രാതിനിധ്യം വേണം എന്ന നിലപാട് തന്നെ പിന്തുണയ്ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ശശി തരൂർ നേരത്തെ വനിതാ ബിൽ പിന്തുണിച്ചിരുന്നു.
സംസ്ഥാനത്ത് കോൺഗ്രസ് മത്സരിക്കുന്ന 92 സീറ്റുകളിൽ ഒമ്പത് മണ്ഡലങ്ങളിലാണ് വനിതകൾ സ്ഥാനാർത്ഥികളായിട്ടുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
