ഓണക്കാലത്ത് സഹകരണ മേഖലയിൽ നടന്നത് റെക്കോർഡ് വില്പനയെന്ന് റിപ്പോർട്ട്. 312 കോടി രൂപയുടെ നേട്ടം വിൽപ്പനയിൽ ഉണ്ടായി എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കൺസ്യൂമർഫെഡിന് 187 കോടി രൂപയാണ് ലഭിച്ചത്.
അതേസമയം കൺസ്യൂമർഫെഡിന്റെ നേതൃത്വത്തിൽ സഹകരണ മേഖലയിലെ 750 ഓളം സൂപ്പർ മാർക്കറ്റുകളിലൂടെ നടത്തിയ ഓണവിപണികളിലൂടെ 125 രൂപയുടെ വില്പനയും നടന്നു എന്നാണ് പുറത്തു വരുന്ന വിവരം. കൺസ്യൂമർഫെഡ് നേരിട്ട് നടത്തിയ ഓണവിപണിയുടെ 187 കോടി രൂപയുടെ വില്പനയും നടത്തി. ഇങ്ങനെ 312 കോടി രൂപയുടെ വില്പനയും നടന്നു.
എന്നാൽ ഓണ ചന്തകളിലൂടെ വിൽപ്പന നടത്തിയത് 339 രൂപയ്ക്ക് 15 ലക്ഷം ലിറ്റർ വെളിച്ചെണ്ണയും കൺസ്യൂമർഫെഡിൽ ഓണക്കാലത്ത് 110 കോടി രൂപയുടെ മദ്യ വില്പനയും നടന്നു. ഉത്രാടം വരെയുള്ള കണക്കാണിത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്