പണികൾ പൂർത്തിയാകാതെ കലൂർ സ്റ്റേഡിയം സ്പോൺസർ തിരിച്ചേൽപ്പിച്ചു

NOVEMBER 29, 2025, 9:48 AM

  എറണാകുളം:  മെസ്സി കേരളത്തിലേക്ക് വരുമോ? അതോ വരില്ലയോ? ഈ ചോദ്യത്തിന് നിലവിൽ ഉത്തരമില്ലെങ്കിലും പണികൾ പൂർത്തിയാകാതെ കലൂർ സ്റ്റേഡിയം സ്‌പോൺസർ തിരിച്ചേൽപ്പിച്ചുവെന്ന റിപ്പോർട്ട് പുറത്തുവരുന്നുണ്ട്.

സെപ്റ്റംബർ 26 മുതൽ നവംബർ 30 വരെയാണ് സ്‌പോൺസറും സ്‌പോർട്‌സ് കൗൺസിൽ ഓഫ് കേരളയും ജിസിഡിഎയും തമ്മിലുള്ള ത്രികക്ഷി കരാർ നിലവിലുണ്ടായിരുന്നത്.

70 കോടിയുടെ നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കി സ്റ്റേഡിയം കൈമാറണമെന്നായിരുന്നു കരാറിലുണ്ടായിരുന്നത്. നവംബർ 30നകം സ്റ്റേഡിയത്തിലെ നിർമാണപ്രവർത്തനങ്ങളെല്ലാം പൂർത്തിയാക്കുമെന്നായിരുന്നു സ്‌പോൺസറുടെ വാദം.

vachakam
vachakam
vachakam

എന്നാൽ, പ്രവേശനകവാടം, പാർക്കിങ്, ചുറ്റുമതിലൽ തുടങ്ങി പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നും നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാകാത്ത നിലയിലാണുള്ളത്. സീറ്റിങ് ജോലികൾ 70 ശതമാനം മാത്രമാണ് പൂർത്തിയായത്. മേൽക്കൂര നവീകരണ ജോലികളും പാതിവഴിയിലാണ്.   


 ഇനി ബാക്കിയുള്ള നിർമാണപ്രവർത്തികൾ പൂർത്തിയാക്കാൻ സ്‌പോൺസർക്ക് വീണ്ടും സമയം അനുവദിക്കും. നിർമാണപ്രവർത്തനങ്ങളിൽ ചിലത് ജിസിഡിഎ തന്നെ നടത്തും. സ്റ്റേഡിയത്തിലെ നിലവിലെ സാഹചര്യം ജിസിഡിഎ എഞ്ചിനീയറിംഗ് വിഭാഗം പരിശോധിക്കും.   

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam