തൃശ്ശൂർ: ചരിത്രകാരനും ചരിത്ര ഗവേഷകനുമായ വേലായുധൻ പണിക്കശ്ശേരി(90)അന്തരിച്ചു. കേരളത്തിന്റെ ചരിത്രവും അധിനിവേശവുമെല്ലാം വിവരിക്കുന്ന 66 ഗ്രന്ഥങ്ങളുടെ രചയിതാവാണ് അദ്ദേഹം. അദ്ദേഹത്തിന്റെ 12 പുസ്തകങ്ങള്‍ കേരളത്തിലെ സർവകലാശാലകളില്‍ ഇപ്പോള്‍ പാഠപുസ്തകങ്ങളാണ്.
നിരവധി പുരസ്കാരങ്ങള്‍ക്ക് അർഹനായിട്ടുണ്ട്. കേരള സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ വൈസ് പ്രസിഡന്റായും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഏങ്ങണ്ടിയൂർ ദീനദയാല്‍ ട്രസ്റ്റ് ചെയർമാനും സരസ്വതി വിദ്യാനികേതൻ സെൻട്രല്‍ സ്കൂള്‍ മാനേജരുമാണ്.
ഭാര്യ: റിട്ട. അധ്യാപിക വി.കെ. ലീല. മക്കള്‍: ചിന്ത, ഡോ. ഷാജി. വീണ. സംസ്കാരം ശനിയാഴ്ച.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്