തിരുവനന്തപുരം: എഡിജിപി എം ആർ അജിത് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി പി വി അൻവർ എംഎൽഎ.
എഡിജിപിക്കെതിരായ പരാതിയിൽ വിജിലൻസ് അന്വേഷണം പോയത് പരാതിയിൽ കഴമ്പുള്ളത് കൊണ്ടല്ലേ. എഡിജിപിയെ സസ്പെൻഡ് ചെയ്യുകയാണ് വേണ്ടത്. മുഖ്യമന്ത്രിയിൽ വിശ്വാസവും പ്രതീക്ഷയുമുണ്ട്. സംസ്ഥാനത്ത് പാരലൽ അന്വേഷണം നടക്കുന്നുണ്ട്.
പരാതികളിൽ അന്വേഷണം അട്ടിമറിക്കാൻ എഡിജിപി നേരിട്ട് ശ്രമിക്കുന്നുണ്ട്. കീഴുദ്യോഗസ്ഥരെ വിളിച്ച് തെളിവ് ശേഖരിക്കുന്നുണ്ടെന്നും പി വി അൻവർ എംഎൽഎ റിപ്പോർട്ടറിനോട് പറഞ്ഞു. എഡിജിപിയെ സസ്പെൻഡ് ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരാതിയിൽ അന്വേഷണം നടക്കുന്നതിന് പകരം തനിക്ക് തെളിവുകൾ നൽകിയത് ആരാണ് എന്ന അന്വേഷണമാണ് നടത്തുന്നതെന്നും പി വി അൻവർ പറഞ്ഞു.
എഡിജിപിക്കൊപ്പം നിൽക്കുന്ന ചില പൊലീസ് ഉദ്യോഗസ്ഥർ തനിക്ക് തെളിവ് തന്നവരെ തേടി പോകുന്നുണ്ട്. തെളിവ് നശിപ്പിക്കാനും ഭീഷണിപ്പെടുത്താനുമുള്ള നീക്കവും നടക്കുന്നുണ്ടെന്നും പി വി അൻവർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്