തിരുവനന്തപുരം: ക്വാറി ഉടമ ദീപുവിനെ കഴുത്തറുത്തു കൊന്ന കേസിൽ വ്യക്തത വരാതെ പൊലീസ്, മുഖ്യപ്രതി അമ്പിളി തന്നെയാകാം എന്ന നിഗമനത്തിലാണ് പൊലീസ്.
പണത്തിനു വേണ്ടി അമ്പിളി തന്നെ കൊല നടത്തിയതാണെന്നാണു പൊലീസ് കരുതുന്നത്. ഇന്‍ഷുറന്‍സ് തുകയ്ക്കു വേണ്ടി ദീപു തന്നെ നല്‍കിയ ക്വട്ടേഷനാണെന്ന അമ്പിളിയുടെ മൊഴി സംബന്ധിച്ചുള്ള അന്വേഷണം എങ്ങും എത്തിയിട്ടില്ല.
കഴിഞ്ഞ ദിവസം കീഴടങ്ങിയ സുനില്‍കുമാറിനും സുഹൃത്ത് പ്രദീപ് ചന്ദ്രനും കൊലപാതകത്തിൽ നേരിട്ടു ബന്ധമില്ലെന്ന നിഗമനത്തിലാണ് തമിഴ്‌നാട് പൊലീസ്.
പ്രധാന പ്രതി അമ്പിളിയുമായുള്ള അടുപ്പത്തെ തുടര്‍ന്ന് ഇവര്‍ അബദ്ധത്തില്‍ സംഭവത്തില്‍ ഉള്‍പ്പെട്ടു പോയതാണെന്നു ചോദ്യം ചെയ്യലില്‍നിന്നു വ്യക്തമായെന്നാണു സൂചന.
സുനില്‍കുമാര്‍ നല്‍കിയ സര്‍ജിക്കല്‍ ബ്ലെയ്ഡ് ഉപയോഗിച്ചാണു ദീപുവിന്റെ കഴുത്തറുത്തതെന്നാണു പൊലീസിന്റെ കണ്ടെത്തല്‍.
സര്‍ജിക്കല്‍ ബ്ലെയ്ഡ് നല്‍കുന്ന സമയത്ത് അമ്പിളി കൊലപാതകത്തിന് ലക്ഷ്യമിടുന്നതായി അറിഞ്ഞിരുന്നില്ലെന്നും മകനെ കൊല്ലുമെന്ന് അമ്പളി ഭീഷണിപ്പെടുത്തിയെന്നും സുനില്‍കുമാര്‍ പൊലീസിനു മൊഴി നല്‍കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്