'പുഴകളിലെ മണ്ണ് നീക്കം ഉടൻ, മുന്നറിയിപ്പ് സംവിധാനം ശക്തമാക്കും'; പത്തനംതിട്ടയിലെ പ്രളയക്കെടുതി പ്രദേശം സന്ദർശിച്ചു മുഖ്യമന്ത്രി

AUGUST 4, 2026, 4:40 AM

പത്തനംതിട്ട: പ്രളയബാധിത മേഖലകൾ സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലെത്തി ദുരിതബാധിതരുമായി നേരിട്ട് സംസാരിച്ച മുഖ്യമന്ത്രി സ്ഥിതിഗതികൾ വിലയിരുത്തുകയും രക്ഷാപ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ഉറപ്പുനൽകുകയും ചെയ്തു.

വനമേഖലകളിലുണ്ടായ വ്യാപക മണ്ണിടിച്ചിലാണ് ജില്ലയിലെ രൂക്ഷമായ വെള്ളപ്പൊക്കത്തിന് പ്രധാന കാരണമായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുഴകളിൽ അടിഞ്ഞുകൂടിയ മണ്ണ് അടിയന്തരമായി നീക്കം ചെയ്യാൻ സർക്കാർ നടപടി സ്വീകരിക്കുമെന്നും, അതിൽ പത്തനംതിട്ട ജില്ലയ്ക്ക് മുൻഗണന നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് സ്ഥിരം ദുരന്തനിവാരണ സംവിധാനം രൂപീകരിക്കുമെന്നും, കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രകൃതിദുരന്തങ്ങൾ നേരിടുന്നതിനുള്ള ദീർഘകാല പദ്ധതികളും സർക്കാർ തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

ദുരിതബാധിത മേഖലകളിലേക്ക് ഭക്ഷണവും മറ്റ് അവശ്യസാധനങ്ങളും എത്തിക്കുന്നതിന് കൂടുതൽ ഹെലികോപ്റ്ററുകൾ വിന്യസിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ജില്ലയിലെ രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിനായി മന്ത്രിമാരും ജില്ലാ കളക്ടറും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ജില്ലയിൽ തിരുവല്ല മേഖലയിലാണ് നിലവിൽ സ്ഥിതിഗതികൾ ഏറ്റവും ഗുരുതരമെന്നും, അവിടെയുള്ള രക്ഷാപ്രവർത്തനങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam