എറണാകുളം: പുതുവൈപ്പ് ബീച്ചിൽ യുവാക്കളെ അകാരണമായി മർദിച്ചെന്ന പരാതിയിൽ ഞാറക്കൽ പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ. മുനമ്പം ഡിവൈഎസ്പി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. സംഭവത്തിൽ പൊലീസുകാർക്ക് വീഴ്ച സംഭവിച്ചതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഫെബ്രുവരി 5-നാണ് സംഭവം നടന്നത്. പുതുവൈപ്പ് സ്വദേശികളായ നിതിൻ ലിൻകൺ, നെസ്റ്റൺ എന്നിവർക്കാണ് മർദനമേറ്റത്. വാഹനത്തിന്റെ അമിതവേഗം ചോദ്യം ചെയ്തതിനെ തുടർന്നാണ് ആക്രമണമുണ്ടായതെന്നാണ് യുവാക്കളുടെ പരാതി. ഉദ്യോഗസ്ഥർ സ്വകാര്യ വാഹനത്തിലാണ് എത്തിയതെന്നും അവർ ആരോപിക്കുന്നു. കൂടാതെ കൈവശമുണ്ടായിരുന്ന 4,700 രൂപയും 100 പൗണ്ടും പൊലീസുകാർ തട്ടിയെടുത്തുവെന്നും പരാതിയിൽ പറയുന്നു.
സംഭവത്തിൽ യുവാക്കൾ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു. പിന്നാലെ കേസിൽ പ്രതിചേർക്കപ്പെട്ട രണ്ട് പൊലീസുകാർ ഒളിവിൽ പോയതായി റിപ്പോർട്ടുണ്ട്. ഞാറക്കൽ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാരായ മിറാഷും ശ്രീകാന്തുമാണ് ഒളിവിൽ പോയത്. റൂറൽ എസ്‌പിയുടെ നിർദേശപ്രകാരം മുളവുകാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

മുംബൈയില്‍ നിന്നും പിടികൂടിയ ദൃശ്യ കൊലക്കേസ് പ്രതിയെ കോഴിക്കോട് എത്തിച്ചു
കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമല്ല; വിശദീകരണവുമായി പഞ്ചായത്ത്
'തന്റെ ഫേസ്ബുക്ക് പേജിൽ നിന്ന് തന്നെ എടുത്ത വീഡിയോ ഉപയോഗിച്ചാണ് വ്യാജ പ്രചാരണം
നിതിൻ രാജിന്റെ മരണം; കുറ്റാരോപിതരായ അധ്യാപകർക്കെതിരെ പ്രതിഷേധം