തിരുവനന്തപുരം: കാവിക്കൊടിയേന്തി പട്ടുസാരിയുടുത്ത ഭാരതാംബയെ രാജ്യം അംഗീകരിച്ചിട്ടില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു.
കാവിക്കൊടി പിടിച്ച ഭാരതാംബയെ കേരളം അംഗീകരിക്കില്ല.
അതിനെ അംഗീകരിപ്പിച്ചെടുക്കാൻ ഗവർണർ കൊണ്ടുനടക്കുകയാണെന്നും മന്ത്രി ആരോപിച്ചു.
സർവകലാശാല മതേതര വേദിയാണ്. അവിടെ സെക്കുലർ അന്തരീക്ഷം നിലനിർത്തേണ്ടത് അനിവാര്യമാണ്.
അതിന് നേതൃത്വം കൊടുക്കേണ്ട ചാൻസിലർ വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്നും മന്ത്രി കുറ്റപ്പെടുത്തി. വിഷയത്തിൽ സർവകലാശാല നിയമപരമായി പരിശോധിക്കുമെന്നും അത് അവർക്കുള്ള അധികാരമാണെന്നും മന്ത്രി പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്