മൂവാറ്റുപുഴ: കൈക്കൂലി കേസില്‍ മുൻ ആർ.ഡി.ഒക്ക് ഏഴ് വർഷം കഠിനതടവ് ശിക്ഷ. മൂവാറ്റുപുഴ ആർ.ഡി.ഒ ആയിരുന്ന വി.ആർ.മോഹനൻ പിള്ളയെയാണ് അഴിമതി നിരോധന വകുപ്പ് പ്രകാരം മൂവാറ്റുപുഴ വിജിലൻസ് കോടതി ശിക്ഷിച്ചത്.
2016ലാണ് മോഹനൻപിള്ളയെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയത്. പാടത്തോടു ചേർന്നുള്ള വീട്ടുവളപ്പില്‍ ഇടിഞ്ഞുവീണ മതില്‍ നന്നാക്കി കിട്ടാനായി സര്‍ക്കാര്‍ സഹായം അപേക്ഷിച്ചെത്തിയ ആളോട് പണി നിർത്തിവെക്കാൻ മോഹനൻ പിള്ള ആവശ്യപ്പെടുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
വീട്ടുടമ രേഖകള്‍ കാണിച്ചിട്ടും വഴങ്ങിയില്ല. പിന്നീട് ഉടമയോട് 50,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് വീട്ടുടമ ഇക്കാര്യം വിജിലൻസിനെ അറിയിച്ചു. ശേഷം ആർ.ഡി.ഒയുടെ ഓഫിസിലെത്തി തുക കൈമാറി. പിന്നാലെയെത്തിയ സംഘം മോഹനന്‍ പിള്ളയെ പിടികൂടുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്