ദില്ലി: വനിതാ സംവരണ, മണ്ഡല പുനർനിർണ ബില്ലുകൾ ലോക്‌സഭയിൽ പരാജയപ്പെട്ടു. 278 പേർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ 211 പേർ ബില്ലിനെ എതിർത്തു. ആകെ 489 പേരാണ് വോട്ട് ചെയ്തത്. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിനു 48 വോട്ടാണ് കുറവ്.
പ്രതിപക്ഷം അതിശക്തമായ പ്രതിഷേധം ഉയർത്തിയപ്പോൾ തന്നെ ബിൽ പരാജയപ്പെടുമെന്ന സൂചന കേന്ദ്രത്തിന് ലഭിച്ചിരുന്നു. എന്നാൽ ബിൽ പിൻവലിക്കേണ്ടതില്ലെന്ന നിലപാടാണ് കേന്ദ്ര സർക്കാർ കൈക്കൊണ്ടത്.
കഴിഞ്ഞ 12 വർഷത്തിനിടെ മോദി സർക്കാർ അവതരിപ്പിച്ച ഒരു ബിൽ ലോക്സഭയിൽ വോട്ടെടുപ്പിൽ പരാജയപ്പെടുന്നത് ഇതാദ്യമായാണ്. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധങ്ങൾക്കിടെ നടന്ന വോട്ടെടുപ്പിലേറ്റ പ്രഹരം സർക്കാരിന് വലിയ രാഷ്ട്രീയ തിരിച്ചടിയായി.
ഇന്ത്യ സഖ്യത്തിലെ ഓരോ എം.പിമാരും വനിതാ സംവരണത്തെ എതിർക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയിൽ പറഞ്ഞിരുന്നു. വനിതാ സംവരണ ബില്ലിലും മണ്ഡല പുനർനിർണയ ബില്ലിലും നടന്ന ചർച്ചകളിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.
ലോക്‌സഭയിലെ 537 അംഗങ്ങളിൽ 360പേർ അനുകൂലമായി വോട്ടു ചെയ്താലാണ് ഭേദഗതി പാസാവുക. ഭരണപക്ഷമായ എൻഡിഎയ്ക്ക് ലോക്‌സഭയിൽ 293 അംഗങ്ങളാണുള്ളത്. 67 സീറ്റുകളുടെ കുറവാണ് എൻഡിഎയ്ക്കുള്ളത്. രാജ്യസഭയിൽ 142ൽ അധികം സീറ്റുള്ള എൻഡിഎയ്ക്ക് 21 സീറ്റുകളുടെ കുറവാണ് ബിൽ പാസാക്കാനുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇന്ത്യയിൽ ഗുരുതരമായ കറൻസി പ്രതിസന്ധി ഉണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു
വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കകം പ്രസവം; ഗ്രേറ്റർ നോയിഡയിൽ കുടുംബവും നാട്ടുകാരും ഞെട്ടലിൽ, വധുവിനെ
സ്വർണ്ണ ഇറക്കുമതിയിൽ വൻ ഇളവ്; എസ്ബിഐയും എച്ച്ഡിഎഫ്സിയും ഉൾപ്പെടെ 15 ബാങ്കുകൾക്ക് അനുമതി
അമേരിക്കയുടെ എതിർപ്പിനിടയിലും റഷ്യയിൽ നിന്ന് എണ്ണയും പാചകവാതകവും വാങ്ങാൻ ഇന്ത്യ; വിസമ്മതവുമായി വൈറ്റ്