ഡെറാഡൂണ്‍ : എയർപോർട്ട് അതോറിറ്റിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. വിമാനത്താവളത്തിലെ ഔദ്യോഗിക വസതിയിലാണ് ഇയാളെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കാണാതായതിനെ തുടർന്ന് ബന്ധുക്കളും സഹപ്രവർത്തകരും ചേർന്ന് വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്. ഇയാളുടെ മരണകാരണം വ്യക്തമല്ല.
കിടപ്പുമുറിയില്‍ സീലിംഗ് ഫാനില്‍ ഷാളില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. അതേസമയം മരിക്കുമ്പോൾ ധരിച്ചിരുന്നത് സ്ത്രീകളുടെ വേഷമാണെന്നതാണ് മരണത്തില്‍ ദുരൂഹത വർധിപ്പിക്കുന്നത്. സ്ത്രീകളുടെ മാക്സിയും അടിവസ്ത്രങ്ങളുമാണ് മൃതദേഹത്തില്‍ ഉണ്ടായിരുന്നത്. ഇത് കൂടാതെ കയ്യില്‍ വളകളും ചുണ്ടില്‍ ലിപ്സ്റ്റിക്കും നെറ്റിയില്‍ പൊട്ടുമുണ്ട്.
ഇയാളുടെ ഭാര്യ സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നില്ല. ഇവർ പിത്തോർഗഢില്‍ അദ്ധ്യാപികയായി ജോലി ചെയ്യുകയാണ്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മുറിയിലേക്ക് ആരും അതിക്രമിച്ചു കടന്നതിന്റെ ലക്ഷണങ്ങളില്ല എന്നും വാതില്‍ ഇയാള്‍ അകത്തുനിന്നും പൂട്ടിയിരുന്നു എന്നും മുറിക്കുള്ളിലും ബലപ്രയോഗങ്ങള്‍ നടന്നതായുള്ള തെളിവുകളില്ലെന്നും സംഭവത്തില്‍ അന്വേഷണം നടക്കുകയാണ് എന്നും പോലീസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്