അടുത്ത തവണ കൂടതല്‍ നന്നാകുമെന്ന് ഇരയോട് പറഞ്ഞു, നടന്നത് ക്രൂര പീഡനം; സൂരജ് രേവണ്ണയ്‌ക്കെതിരായ എഫ്ഐആറിലെ വിവരങ്ങൾ പുറത്ത് 

JUNE 24, 2024, 12:17 PM

ബെംഗളൂരു: ജെ.ഡി.എസ്. പ്രവർത്തകനായ 27-കാരനെ പീഡിപ്പിച്ചുവെന്ന കേസില്‍ കർണാടക എം.എല്‍.സി. സൂരജ് രേവണ്ണയ്ക്കെതിരായ എഫ്.ഐ.ആറില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍. ഹാസൻ ജില്ലയിലെ ഗന്നികഡയിലുള്ള ഫാം ഹൗസില്‍ വെച്ച്‌ ജൂണ്‍ 16-ന് നിരന്തരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും 'അടുത്ത തവണ കൂടതല്‍ നന്നാകു'മെന്ന് ഇരയോട് പറഞ്ഞതായും ആണ് എഫ്.ഐ.ആറില്‍ വ്യക്തമാക്കിയിരിക്കുന്നത്. 

മുൻ എം.പിയും നാനൂറോളം സ്ത്രീകളെ ബലാത്സംഗം ചെയ്തെന്ന കേസില്‍ പ്രതിയുമായ പ്രജ്ജ്വല്‍ രേവണ്ണയുടെ സഹോദരനും മുൻ പ്രധാനമന്ത്രി എച്ച്‌.ഡി. ദേവഗൗഡയുടെ ചെറുമകനുമാണ് സൂരജ് രേവണ്ണ.

സൂരജ് രേവണ്ണയുടെ ക്ഷണപ്രകാരമാണ് ജെ.ഡി.എസ്. പ്രവർത്തകൻ ഫാം ഹൗസില്‍ എത്തിയത്. സൂരജിന്റെ മുറിയിലെത്തിയ പ്രവർത്തകനെ സൂരജ് കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്തു. ഭയന്ന് വിറച്ചുപോയതിനാല്‍ തനിക്ക് ശക്തമായി പ്രതികരിക്കാൻ സാധിച്ചില്ലെന്നാണ് ഇരയാക്കപ്പെട്ട 27-കാരൻ പ്രതികരിച്ചത്. നിർത്താൻ താൻ സൂരജിനോട് ആവശ്യപ്പെട്ടപ്പോള്‍ താൻ രാഷ്ട്രീയസ്വാധീനമുള്ളയാളാണെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയതായും ഇര പറയുന്നു.

vachakam
vachakam
vachakam

സഹകരിച്ചാല്‍ തനിക്ക് മികച്ച ഭാവിയുണ്ടാകുമെന്ന് സൂരജ് വാഗ്ദാനം ചെയ്തുവെന്നും ഇരയായ യുവാവ് പോലീസിനോട് വ്യക്തമാക്കി. തുടർന്ന് യുവാവിനെ വലിച്ചിഴച്ച്‌ കിടപ്പുമുറിയില്‍ എത്തിക്കുകയും കവിളില്‍ കടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ സ്പർശിക്കുകയും ചെയ്തു. ശേഷം എതിർപ്പ് വകവയ്ക്കാതെ ബലം പ്രയോഗിച്ച്‌ സൂരജ് ലൈംഗികബന്ധം നടത്തിയത്. അതിന് ശേഷമാണ് 'അടുത്ത തവണ കൂടുതല്‍ എളുപ്പമാകും' എന്ന് സൂരജ് ഇരയോട് പറഞ്ഞത് എന്നും റിപ്പോർട്ടിൽ പറയുന്നു.

തന്നെ അനുസരിക്കുകയും താൻ വിളിക്കുമ്പോഴെല്ലാം വരികയും ചെയ്താല്‍ ശോഭനമായ രാഷ്ട്രീയഭാവിയുണ്ടാകുമെന്നും സൂരജ് വാഗ്ദാനം ചെയ്തു. നന്നായി സഹകരിക്കാത്തതിന് തന്നോട് മാപ്പ് പറയാനും വീട്ടിലെത്തിയാല്‍ മെസേജ് അയക്കണമെന്നും സൂരജ് യുവാവിനോട് പറഞ്ഞു എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സംഭവത്തിന് ശേഷം ജെ.ഡി.എസ്. പ്രവർത്തകനായ യുവാവ് വിഷാദത്തിലായെന്നും എഫ്.ഐ.ആറില്‍ പറയുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam