ന്യൂഡല്‍ഹി: ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ ചോദ്യങ്ങളുയര്‍ത്തി സുപ്രീം കോടതി. വിവാഹത്തിന് മുന്‍പ് ഒരുമിച്ച് കഴിഞ്ഞത് എന്തിനാണ് എന്നാണ് സുപ്രീം കോടതിയുടെ ചോദ്യം. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന കേസിലാണ് കോടതി ചോദ്യമുയര്‍ത്തിയത്.
ചോദ്യം ഉന്നയിച്ചാല്‍ അത് പരാതിക്കാരിയെ അപമാനിച്ചുവെന്ന് ആക്ഷേപം ഉയര്‍ത്തും. ഒരുമിച്ച് ജീവിച്ച് കുഞ്ഞ് ജനിച്ച ശേഷം എങ്ങനെയാണ് ലൈംഗിക അതിക്രമമാകുന്നത് എന്നായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം. ഇതാണ് ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകളില്‍ സംഭവിക്കുന്നതെന്നും വര്‍ഷങ്ങളോളം ഒരുമിച്ച് ജീവിച്ച ശേഷം അഭിപ്രായ വ്യത്യാസം ഉണ്ടായാല്‍ സ്ത്രീ പരാതി നല്‍കുകയാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
വിവാഹേതര ബന്ധങ്ങളിലെ ചാപല്യങ്ങളാണ് ഇതെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ബി വി നാഗരത്നയുടേതാണ് നിരീക്ഷണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
