ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷാ (NEET UG) സമ്പ്രദായത്തിൽ വലിയ പരിഷ്‌കാരങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ.
അടുത്ത വർഷം മുതൽ നീറ്റ് പരീക്ഷ പൂർണമായും കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായി (CBT) മാറുമെന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ അറിയിച്ചു. ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് റദ്ദാക്കിയ പരീക്ഷയ്ക്ക് പകരമുള്ള പുനഃപരീക്ഷ ജൂൺ 21-ന് നടക്കും. ഇതിനായുള്ള അഡ്മിറ്റ് കാർഡുകൾ ജൂൺ 14-നകം ലഭ്യമാക്കുമെന്നും മന്ത്രി സ്ഥിരീകരിച്ചു.
മെയ് മൂന്നിന് നടന്ന പരീക്ഷയിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്നാണ് കേന്ദ്ര സർക്കാരിന്റെ നടപടി. പരീക്ഷാ സുതാര്യതയിൽ വിട്ടുവീഴ്ചയില്ലെന്നും ക്രമക്കേടുകൾക്ക് പിന്നിലുള്ളവരെ കണ്ടെത്താൻ സിബിഐ (CBI) അന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
വിദ്യാർത്ഥികളുടെ ഭാവി മുൻനിർത്തിയാണ് മെയ് 12-ന് പരീക്ഷ റദ്ദാക്കാൻ തീരുമാനിച്ചത്. പരീക്ഷാ ശൃംഖലയിലെ വിള്ളലുകൾ കണ്ടെത്താനും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാനും അന്വേഷണ ഏജൻസികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പരീക്ഷാ സമ്പ്രദായം കൂടുതൽ സുരക്ഷിതമാക്കാൻ സാങ്കേതിക വിദ്യയുടെ സഹായം തേടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
