ന്യൂഡല്‍ഹി: ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് അവസാനിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വൈകുന്നേരം 6 വരെയുള്ള ഔദ്യോദിക കണക്കുകള്‍ അനുസരിച്ചു 59 .71 ശതമാനമാണ് ആകെ പോളിംഗ് ശതമാനം. 77.57 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ വെസ്റ്റ് ബംഗാള്‍ ആണ് ശതമാനത്തില്‍ ഏറ്റവും മുന്നില്‍.
46.32 ശതമാനം പോളിംഗ് രേകഹപ്പെടുത്തിയ ബീഹാറിലാണ് ഏറ്റവും കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത്. ഒറ്റ ഘട്ടമായി 39 സീറ്റുകളിലേക്കും പോളിംഗ് നടന്ന തമിഴ്നാട്ടില്‍ 62.08 ശതമാനം പോളിംഗ് രേഖപ്പെടുത്തി. പുതുച്ചേരിയിലെ ഒരു സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 72.84 ശതമാനമാണ് പോളിംഗ്. 59.02 ശതമാനം പോളിംഗ് ആണ് ലക്ഷദ്വീപിലെ ഒരു സീറ്റിലേക്ക് നടന്ന വോട്ടെടുപ്പില്‍ രേഖപ്പെടുത്തിയത്. ഉത്തര്‍പ്രദേശിലെ 8 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 57.54 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
21 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 102 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. രാവിലെ ഏഴിനാണ് പോളിങ് ആരംഭിച്ചുത്. 1,625 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. 16 കോടി 63 ലക്ഷം പേരാണ് ആദ്യഘട്ടത്തിലെ വോട്ടര്‍മാര്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്