ന്യൂഡൽഹി: ആംആദ്മി പാർട്ടി മന്ത്രി അതിഷി മർലേനയെ ആശുപത്രിയിലേക്ക് മാറ്റി. ഷുഗർ ലെവൽ അപകടകരമായ നിലയിൽ താഴ്ന്നതിനെത്തുടർന്നാണ് അതിഷിയെ മാറ്റിയത്.
നിരാഹാര സമരത്തിലാണ് അതിഷി മർലേന. ജലക്ഷാമം രൂക്ഷമായ ഡൽഹിയിൽ, ഹരിയാനയിൽ നിന്ന് വെള്ളമാവശ്യപ്പെട്ടാണ് അതിഷി മാർലേന അനിശ്ചിതകാല നിരാഹാരസമരമിരിക്കുന്നത്.
മന്ത്രി എന്ന നിലയിൽ ഹരിയാന സർക്കാരുമായി എല്ലാ ചർച്ചകളും നടത്തിയെന്നും അവർ സഹകരിക്കുന്നില്ലെന്നും അതിഷി ആരോപിച്ചിരുന്നു.
ഷുഗർ ലെവർ 36ലേക്ക് താഴ്ന്നതോടെയാണ് അതിഷിയെ ആശുപത്രിയിലേക്ക് മാറ്റിയത്. മന്ത്രിയെ എല്‍എന്‍ജെപി ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.
ഡല്‍ഹിയില്‍ ജലക്ഷാമമുണ്ടാക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ടെന്ന് അതിഷി മർലേന ആരോപിച്ചിരുന്നു. പൈപ്പ് ലൈനുകളിൽ മനഃപ്പൂർവ്വം ചോർച്ചയുണ്ടാക്കാൻ ശ്രമം എന്നും ആരോപണമുണ്ട്. 375 മില്ലി മീറ്റർ പൈപ്പിലെ ബോൾട്ടുകൾ മുറിച്ച നിലയിൽ കണ്ടെത്തിയെന്നും ചിത്രങ്ങൾ സഹിതം മന്ത്രി ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്