അസം: അസം കോൺഗ്രസിലെ അനിശ്ചിതത്വത്തിന് ഒടുവിൽ മുൻ സംസ്ഥാന അധ്യക്ഷൻ ഭൂപൻ കുമാർ ബോറ രാജി പിൻവലിച്ചു. രാജി സമർപ്പിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് അദ്ദേഹം തീരുമാനം മാറ്റിയത്.
പാർട്ടി നേതൃത്വം തന്നെ അവഗണിക്കുന്നുവെന്നും സംസ്ഥാന ഘടകത്തിൽ അർഹമായ സ്ഥാനം നൽകുന്നില്ലെന്നും ആരോപിച്ചായിരുന്നു അദ്ദേഹം ആദ്യം രാജി സമർപ്പിച്ചത്.
കോൺഗ്രസ് നേതാക്കളായ ഗൗരവ് ഗൊഗോയ്, ഭൻവർ ജിതേന്ദ്ര സിംഗ്, പ്രദ്യുത് ബോർദോലോയ് എന്നിവരും റൈജോർ ദൾ അധ്യക്ഷൻ അഖിൽ ഗൊഗോയിയും ബോറയുടെ ഗുവാഹത്തിയിലെ വസതിയിലെത്തി ചർച്ചകൾ നടത്തിയിരുന്നു. രാജി പിൻവലിക്കാൻ ഇവർ അദ്ദേഹത്തെ പ്രേരിപ്പിച്ചതായാണ് വിവരം.
ബോറയുടെ രാജി വാർത്ത പുറത്തുവന്ന ഉടൻ, അദ്ദേഹത്തെ "അസം കോൺഗ്രസ് പാർട്ടിയിലെ അവസാന ഹിന്ദു നേതാവ്" എന്ന് വിശേഷിപ്പിച്ചുകൊണ്ട് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പ്രതികരിച്ചിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം ബോറയുടെ വസതി സന്ദർശിക്കുമെന്ന് ശർമ്മ അറിയിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
