മസ്‌കറ്റ്: മസ്‌കറ്റില്‍ ഞായറാഴ്ച നടക്കാനിരുന്ന യുഎസ്-ഇറാന്‍ ആണവ ചര്‍ച്ചകളുടെ പുതിയ റൗണ്ട് നടക്കില്ലെന്ന് ഒമാന്‍ വിദേശകാര്യ മന്ത്രി ബദര്‍ അല്‍ബുസൈദി ശനിയാഴ്ച എക്സിലെ പോസ്റ്റില്‍ വ്യക്തമാക്കി. ചര്‍ച്ചകള്‍ക്ക് ഒമാനായിരുന്നു മധ്യസ്ഥത വഹിക്കേണ്ടിയിരുന്നത്. ഇറാനെതിരെ ഇസ്രായേല്‍ വ്യാപകമായ വ്യോമാക്രമണം നടത്തി, കമാന്‍ഡര്‍മാരെയും ശാസ്ത്രജ്ഞരെയും കൊലപ്പെടുത്തുകയും ആണവ കേന്ദ്രങ്ങള്‍ തകര്‍ക്കുകയും ചെയ്തതിന് ഒരു ദിവസത്തിന് ശേഷമാണ് അല്‍ബുസൈദിയുടെ പ്രസ്താവന വന്നത്.
പേര് വെളിപ്പെടുത്തരുതെന്ന വ്യവസ്ഥയില്‍ സംസാരിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഞായറാഴ്ചത്തെ ചര്‍ച്ചകള്‍ റദ്ദാക്കിയതായി സ്ഥിരീകരിച്ചിട്ടുമുണ്ട്. എന്നിരുന്നാലും, വാഷിംഗ്ടണ്‍ ചര്‍ച്ചകളില്‍ പ്രതിജ്ഞാബദ്ധനായിരുന്നു. ഇറാനിയക്കാര്‍ ഉടന്‍ ചര്‍ച്ചയ്ക്ക് തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്