മോസ്‌ക്കോ: ഉക്രെയ്‌ന്റെ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ തിരിച്ചടിയുമായി റഷ്യ. വടക്കന്‍ ഉക്രെയ്‌നിലെ പ്രൈലുകി നഗരത്തില്‍ വ്യാഴാഴ്ച റഷ്യ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. റഷ്യയുടെ ഭീകരവാദമായാണ് ഉക്രെയ്ന്‍ പ്രസിഡന്റ് ഈ ആക്രമണത്തെ വിശേഷിപ്പിച്ചത്.
103 ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ച് റഷ്യ ആക്രമണം നടത്തിയതായാണ് ഉക്രെയ്‌ന്റെ പ്രതികരണം. ഖാര്‍കീവ്, ഡൊണെട്സ്‌ക് തുടങ്ങിയ ഏഴോളം പ്രദേശങ്ങള്‍ റഷ്യ ലക്ഷ്യമിട്ടെന്നും ഉക്രെയ്ന്‍ വ്യക്തമാക്കി. റഷ്യയിലെ വ്യോമതാവളത്തില്‍ റഷ്യയുടെ ഭീകരവാദമായാണ് ഉക്രെയ്ന്‍ പ്രസിഡന്റ് ഈ ആക്രമണത്തെ വിശേഷിപ്പിച്ചത്. ഉക്രെയ്ന്‍ ഡ്രോണാക്രമണം നടത്തിയതിന് പിന്നാലെയാണ് റഷ്യയുടെ ആക്രമണം.
ഉക്രെയ്‌ന്റെ ആക്രമണത്തിന് പിന്നാലെ തിരിച്ചടിക്കുമെന്ന് റഷ്യ പ്രതികരിച്ചിരുന്നു. ഉചിതമായ സമയത്ത് തിരിച്ചടിക്കുമെന്നാണ് പ്രഖ്യാപിച്ചത്. അതേസമയം ആക്രമണത്തില്‍ റഷ്യയുടെ പ്രതികരണം ലഭ്യമായിട്ടില്ല. ഒരു കുടുംബത്തിലെ മൂന്നുപേരടക്കം അഞ്ചുപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. യുദ്ധം ആരംഭിച്ചതിനുശേഷം 632-ാംത്തെ കുട്ടിയെയാണ് തങ്ങള്‍ക്ക് നഷ്ടമാകുന്നതെന്ന് സെലന്‍സ്‌കി ട്വീറ്റ് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്