ഇസ്ലാമാബാദ്: ഇന്ത്യയുമായി അര്‍ത്ഥവത്തായ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ പാകിസ്ഥാന്‍ തയ്യാറാണെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ചൊവ്വാഴ്ച സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ടെലിഫോണില്‍ നടത്തിയ സംഭാഷണത്തിനിടെ ഭീകരാക്രമണത്തെത്തുടര്‍ന്ന് ഉയര്‍ന്നുവന്ന വിഷയങ്ങളില്‍ ഇന്ത്യയുമായി സംഭാഷണം നടത്താനുള്ള ആഗ്രഹം ഷെരീഫ് പ്രകടിപ്പിക്കുകയായിരുന്നു.
'ജമ്മു കശ്മീര്‍, ജലം, വ്യാപാരം, ഭീകരത എന്നിവയുള്‍പ്പെടെയുള്ള എല്ലാ പരിഹരിക്കപ്പെടാത്ത വിഷയങ്ങളിലും ഇന്ത്യയുമായി അര്‍ത്ഥവത്തായ സംഭാഷണത്തില്‍ ഏര്‍പ്പെടാന്‍ പാകിസ്ഥാന്‍ തയ്യാറാണ്,' ഷെഹ്ബാസ് ഷെരീഫ് സംഭാഷണത്തിനിടെ പറഞ്ഞതായി റേഡിയോ പാകിസ്ഥാനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
നേരത്തെയും ഇന്ത്യയുമായി സമാധാന ചര്‍ച്ചകളില്‍ ഏര്‍പ്പെടാന്‍ ഷെരീഫ് സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പാക് അധിനിവേശ കശ്മീര്‍ തിരിച്ചേല്‍പ്പിക്കുന്നതും ഭീകരവാദവും മാത്രമാവും ഇനി ഒരു ചര്‍ച്ച നടന്നാല്‍ വിഷയമാവുക എന്നാണ് ഇന്ത്യയുടെ നിലപാട്.
പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം പാക് ഭീകര ക്യാംപുകള്‍ക്കും വ്യോമ താവളങ്ങള്‍ക്കും നേരെ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷമാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രി വീണ്ടും ചര്‍ച്ചകള്‍ക്ക് ആഗ്രഹം പ്രകടിപ്പിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്