ദോഹ/ടെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നതിനിടെ വ്യോമാതിര്‍ത്തി അടച്ച് ഖത്തര്‍. ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ ആക്രമണങ്ങള്‍ക്ക് പ്രതികാരം ചെയ്യുമെന്ന ഇറാന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി. ഖത്തറിലെ യുഎസ്, യുകെ എംബസികള്‍ ഖത്തറിലുള്ള തങ്ങളുടെ പൗരന്മാരോട് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സുരക്ഷിത സ്ഥലത്ത് അഭയം തേടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഖത്തറിലെ നിരവധി സ്‌കൂളുകള്‍ക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം, ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ ഇസ്രായേലിന്റെ ആക്രമണം രൂക്ഷമായി തുടരുകയാണ്. ടെഹ്‌റാനില്‍ നിന്ന് ഒഴിഞ്ഞ് സുരക്ഷിത സ്ഥാനത്തേക്കു മാറാന്‍ പൗരന്മാര്‍ക്ക് ഇസ്രായേല്‍ സൈന്യം നിര്‍ദേശം നല്‍കി. സൈനിക താവളങ്ങളില്‍ നിന്നും ആയുധ ഫാക്ടറികളില്‍ നിന്നും അകലം പാലിക്കാനും ഇസ്രായേല്‍ സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പേര്‍ഷ്യന്‍ ഭാഷയിലാണ് പൗരന്മാര്‍ക്കുള്ള നിര്‍ദേശം നല്‍കിയത്. വരും ദിവസങ്ങളിലും ടെഹ്‌റാനിലെ സൈനിക കേന്ദ്രങ്ങളില്‍ ആക്രമണം തുടരുമെന്ന് ഇസ്രായേല്‍ സൈന്യം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങള്‍ അമേരിക്ക ആക്രമിച്ച് ഒരു ദിവസം പിന്നിടുമ്പോള്‍ ഇസ്രായേലും ഇറാനും വ്യോമാക്രമണങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കിയിരിക്കുകയാണ്. ടെഹ്റാനില്‍ തുടര്‍ച്ചയായ സ്ഫോടനങ്ങളുണ്ടായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്