'മരിച്ച കുട്ടികളുടെ മാതാപിതാക്കളുടെ നിലവിളികൾ സ്വർഗ്ഗത്തിലെത്തുന്നു'; ഗാസയിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്തു ലിയോ മാർപാപ്പ 

MAY 28, 2025, 9:38 PM

തൻ്റെ മുൻഗാമിയായ ഫ്രാൻസിസ് മാർപാപ്പയുടെ പാത പിന്തുടർന്ന് ഗാസയിൽ വെടിനിർത്തലിനും  ബന്ദികളെ മോചിപ്പിക്കാനും ആഹ്വാനം ചെയ്തു ലിയോ മാർപാപ്പ.  മേയ് 28-ന് ആണ് അദ്ദേഹം വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്‌സ് സ്ക്വയറിൽ ഇക്കാര്യം ആവശ്യപ്പെട്ടത്.

"ഗാസ മുനമ്പിൽ, മരിച്ച കുട്ടികളുടെ മൃതദേഹത്തിൽ മുറുകെ പിടിക്കുന്ന അമ്മമാരുടെയും അച്ഛൻ്റെയും തീവ്രമായ നിലവിളി കൂടുതൽ കൂടുതൽ സ്വർഗ്ഗത്തിലെത്തുന്നു,ഉത്തരവാദിത്തമുള്ളവരോട്, ഞാൻ എൻ്റെ അഭ്യർത്ഥന പുതുക്കുന്നു: പോരാട്ടം നിർത്തുക. എല്ലാ ബന്ദികളെ മോചിപ്പിക്കുക. മാനുഷിക നിയമത്തെ പൂർണ്ണമായും മാനിക്കുക." എന്നാണ് ലിയോ മാർപാപ്പ വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്‌സ് സ്ക്വയറിൽ വ്യക്തമാക്കിയത്.

ഏപ്രിൽ 21 ന് ആണ് ഫ്രാൻസിസ് മാർപാപ്പയുടെ മരണത്തെത്തുടർന്ന് അടുത്തതായി നടന്ന മാർപ്പാപ്പ കോൺക്ലേവിൽ തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം  ലിയോ മാർപ്പാപ്പ സ്ഥാനം ഏറ്റെടുത്തത്. അതേസമയം അന്താരാഷ്ട്ര സംഘർഷങ്ങളെക്കുറിച്ച് ലിയോ സംസാരിക്കുന്നത് ഇതാദ്യമല്ല. തൻ്റെ ആദ്യ ഞായറാഴ്ച സന്ദേശത്തിൽ, "ഇനി യുദ്ധം വേണ്ട", ഗാസയിൽ വെടിനിർത്തൽ നടപ്പിലാക്കണം എന്നും, ബന്ദികളെ മോചിപ്പിക്കുക, ഉക്രെയ്നിൽ ആധികാരികവും ശാശ്വതവുമായ സമാധാനം വേണം" എന്നും  അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

vachakam
vachakam
vachakam

മെയ് 21 ന്, ഗാസയിലെ പ്രതിസന്ധിയെ അദ്ദേഹം പ്രതിവാര ഞായറാഴ്ച സദസ്സിൽ അഭിസംബോധന ചെയ്തിരുന്നു."ശത്രുതകൾ അവസാനിപ്പിക്കുക" എന്ന് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam