വാഷിംഗ്ടണ്‍: അമേരിക്കയില്‍ എത്താന്‍ കഴിയുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ (ഐസിബിഎം) പാകിസ്ഥാന്‍ സൈന്യം രഹസ്യമായി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍. ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂരിനുശേഷം ചൈനയുടെ പിന്തുണയോടെ പാകിസ്ഥാന്‍ തങ്ങളുടെ ആണവായുധ ശേഖരം നവീകരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് യുഎസ് വരെ നീളുന്നതാണ് പാകിസ്ഥാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയെന്ന വിവരം പുറത്തു വന്നിരിക്കുന്നത്.
ആണവ പോര്‍മുന വഹിക്കാന്‍ കഴിവുള്ള അത്തരമൊരു ദീര്‍ഘദൂര മിസൈല്‍ നിര്‍മാണവുമായി മുന്നോട്ട് പോയാല്‍ വാഷിംഗ്ടണ്‍ പാകിസ്ഥാനെ ഒരു ആണവ എതിരാളിയായി പ്രഖ്യാപിക്കുമെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. യുഎസിന്റെ എതിരാളിയോ ഭീഷണിയോ ആയി കണക്കാക്കപ്പെടുന്ന ആണവായുധങ്ങള്‍ കൈവശം വച്ചിരിക്കുന്ന ഏതൊരു രാജ്യത്തെയും ആണവ എതിരാളിയായാണ് രാജ്യം കാണുന്നത്. നിലവില്‍, റഷ്യ, ചൈന, ഉത്തരകൊറിയ എന്നിവ യുഎസിന്റെ എതിരാളികളായി കണക്കാക്കപ്പെടുന്നു.
'പാകിസ്ഥാന്‍ ഒരു ഐസിബിഎം സ്വന്തമാക്കിയാല്‍, വാഷിംഗ്ടണിന് ആ രാജ്യത്തെ ഒരു ആണവ എതിരാളിയായി കണക്കാക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ല. അമേരിക്കയെ ലക്ഷ്യം വയ്ക്കാന്‍ കഴിയുന്ന ഐസിബിഎമ്മുകളുള്ള മറ്റൊരു രാജ്യത്തെയും സുഹൃത്തായി കണക്കാക്കുന്നില്ല,' യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു. ഈ വിഷയത്തെ യുഎസ് ആശങ്കയോടെയാണ് കാണുന്നത്. കഴിഞ്ഞ വര്‍ഷം പാകിസ്ഥാന്റെ ദീര്‍ഘദൂര ബാലിസ്റ്റിക്മിസൈല്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വാഷിംഗ്ടണ്‍ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
ഇന്ത്യയെ ചെറുക്കുന്നതിലാണ് തങ്ങളുടെ ആണവ പദ്ധതി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് പാകിസ്ഥാന്‍ എപ്പോഴും അവകാശപ്പെട്ടിട്ടുണ്ട്. ഹ്രസ്വ, ഇടത്തരം മിസൈലുകള്‍ വികസിപ്പിക്കുന്നതിലാണ് അവരുടെ നയം ഇതുവരെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.
ആണവ പോര്‍മുനകള്‍ വഹിക്കാന്‍ കഴിവുള്ള ഇന്റര്‍കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈലുകള്‍ 5,500 കിലോമീറ്ററില്‍ കൂടുതല്‍ ദൂരെയുള്ള ലക്ഷ്യങ്ങള്‍ ഭേദിക്കാന്‍ കഴിവുള്ളവയാണ്. 2022ല്‍, 2,700 കിലോമീറ്ററില്‍ കൂടുതല്‍ ദൂരത്തെ ലക്ഷ്യങ്ങള്‍ ഭേദിക്കാന്‍ കഴിയുന്ന ഭൂതല-ഭൂതല ഇടത്തരം ബാലിസ്റ്റിക് മിസൈലായ ഷഹീന്‍-III പാകിസ്ഥാന്‍ പരീക്ഷിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്