വാഷിംഗ്ടണ്‍: അമേരിക്കയോട് വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ആവശ്യപ്പെട്ട് പാകിസ്ഥാന്‍. ഓപ്പറേഷന്‍ സിന്ദൂറില്‍ വ്യോമപ്രതിരോധ സംവിധാനങ്ങളുടെ ദൗര്‍ബല്യം തുറന്നുകാട്ടപ്പെട്ടതിന് പിന്നാലെ പുതിയ സംവിധാനങ്ങള്‍ തേടി പാകിസ്ഥാന്‍.
13 അംഗ പാക് പ്രതിനിധി സംഘത്തിന്റെ അമേരിക്കന്‍ സന്ദര്‍ശനം പുരോഗമിക്കുന്നതിനിടെ മന്ത്രി മുസാദിക് മാലിക് ആണ് മാധ്യമങ്ങള്‍ക്കും അമേരിക്കയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും മുന്നില്‍വെച്ച് നൂതനപ്രതിരോധ സംവിധാനങ്ങള്‍ വേണമെന്നാവശ്യം ഉന്നയിച്ചത്.
ഇന്ത്യ എങ്ങനെയാണ് ഞങ്ങള്‍ക്കുനേരെ വന്നതെന്ന് നിങ്ങള്‍ കണ്ടതാണ്. എട്ട് വിമാനങ്ങളും 400 മിസൈലുകളും, പല രാജ്യങ്ങളില്‍ നിന്നുള്ള സാങ്കേതികവിദ്യകള്‍ വിന്യസിച്ചത് നിങ്ങള്‍ കണ്ടു. ആ സാങ്കേതികവിദ്യകള്‍ തങ്ങള്‍ക്കും തരൂ. അത് നിങ്ങളുടെ കയ്യില്‍ നിന്ന് വാങ്ങാമെന്നും മുസാദിക് മാലിക് പറഞ്ഞു
ഇന്ത്യ ജനവാസ കേന്ദ്രങ്ങളെ പൂര്‍ണശക്തിയോടെ ആക്രമിച്ചുവെന്നും സൈനിക ഉപകരണങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുക്കേണ്ടി വരുമായിരുന്നുവെന്നും മാലിക് കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്