ബ്രസല്‍സ്: പാകിസ്ഥാന്‍ പിന്തുണയ്ക്കുന്ന ഭീകരത യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളെയും വേട്ടയാടാന്‍ തിരികെ വരുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. യൂറോപ്യന്‍ യൂണിയനുമായുള്ള ചര്‍ച്ചകള്‍ക്കായി ബ്രസല്‍സിലെത്തിയ എസ് ജയശങ്കര്‍ യൂറോപ്യന്‍ മാധ്യമമായ യൂറാക്ടീവിനോട് സംസാരിക്കുകയായിരുന്നു.
അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന് പാകിസ്ഥാന്‍ ഭീകര സംഘങ്ങള്‍ക്ക് ധനസഹായവും നല്‍കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി. 'ഈ ഭീകരത ഒടുവില്‍ നിങ്ങളെ വേട്ടയാടാന്‍ തിരിച്ചുവരും' എന്ന് പാശ്ചാത്യ രാജ്യങ്ങള്‍ ഓര്‍മ്മിക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
'ലോകം മനസ്സിലാക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു ഇത് വെറുമൊരു ഇന്ത്യ-പാകിസ്ഥാന്‍ പ്രശ്‌നമല്ല. ഇത് തീവ്രവാദത്തെ സംബന്ധിച്ച വിഷയമാണ്. അതേ ഭീകരത ഒടുവില്‍ നിങ്ങളെ വേട്ടയാടാന്‍ തിരിച്ചുവരും,' അദ്ദേഹം പറഞ്ഞു.
അല്‍ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദന് അഭയം നല്‍കിയത് പാകിസ്ഥാനാണെന്നും ജയ്ശങ്കര്‍ യൂറോപ്യന്‍ രാജ്യങ്ങളെ ഓര്‍മ്മിപ്പിച്ചു. 'ഒസാമ ബിന്‍ ലാദന്‍ എന്ന് പേരുള്ള ഒരാള്‍ ഉണ്ടായിരുന്നു എന്ന് ഞാന്‍ നിങ്ങളെ ഓര്‍മ്മിപ്പിക്കട്ടെ. എന്തുകൊണ്ടാണ് അയാള്‍ക്ക് വര്‍ഷങ്ങളോളം പാകിസ്ഥാന്‍ സൈനിക പട്ടണത്തില്‍ സുരക്ഷിതമായി ജീവിക്കാന്‍ സാധിച്ചത്?' ജയ്ശങ്കര്‍ പറഞ്ഞു.
ഇന്ത്യ വിദഗ്ധ തൊഴിലാളികളെ യൂറോപ്പിന് വാഗ്ദാനം ചെയ്യുന്നുണ്ടെന്നും ചൈനയേക്കാള്‍ വളരെ വിശ്വസനീയമായ പങ്കാളിയാണെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്