ടെഹ്‌റാൻ: ഇസ്രയേൽ വ്യോമാക്രമണത്തിന് തിരിച്ചടിച്ച് ഇറാൻ. ഇസ്രയേലിലേക്ക് നൂറിലധികം ഡ്രോണുകൾ തൊടുത്തുവിട്ടായിരുന്നു ഇറാൻ്റെ പ്രത്യാക്രമണം. ഇസ്രയേൽ പ്രതിരോധ സേന വക്താവ് എഫി ഡെഫ്രിൻ ഒരു പത്രസമ്മേളനത്തിൽ ഇത് സ്ഥിരീകരിച്ചു.
ഇസ്രയേൽ ഇന്നലെ നടത്തിയ വ്യോമാക്രമണത്തിൽ ഇറാന് കനത്ത തിരിച്ചടി നേരിട്ടു. ഇറാന്റെ വിപ്ലവ ഗാർഡ്‌സിന്റെ തലവനായ ഹൊസൈൻ സലാമി ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഉപദേഷ്ടാവായ അലി ഷംഖാനിക്ക് വ്യോമാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു.
ഇസ്രയേൽ ആണവ ശാസ്ത്രജ്ഞനും ആണവോർജ്ജ സംഘടനയുടെ മുൻ മേധാവിയുമായ ഫെറൈദൂൺ അബ്ബാസി, ആണവ ശാസ്ത്രജ്ഞനും ടെഹ്‌റാനിലെ ഇസ്ലാമിക് ആസാദ് യൂണിവേഴ്‌സിറ്റി പ്രസിഡന്റുമായ മുഹമ്മദ് മെഹ്ദി ടെഹ്‌റാൻജി എന്നിവർ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായി ഇറാനിയൻ മാധ്യമങ്ങൾ സ്ഥിരീകരിച്ചു. ആക്രമണങ്ങൾക്ക് ഇസ്രായേലും യുഎസും കനത്ത വില നൽകേണ്ടിവരുമെന്നായിരുന്നു ഇറാന്റെ പ്രതികരണം.
ഇറാന്റെ ആണവ പദ്ധതി ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഇസ്രായേലിന്റെ നിലനിൽപ്പിന് ഇറാൻ ഉയർത്തുന്ന ഭീഷണി ഇല്ലാതാക്കുന്നതുവരെ ആക്രമണം തുടരുമെന്ന് ഇസ്രായേൽ പറഞ്ഞു.
ഇറാന്റെ പ്രതിരോധ സേനയുടെ ആക്രമണങ്ങൾക്ക് പുറമേ, ഇസ്രായേലിന്റെ ചാര ഏജൻസിയായ മൊസാദ് ഇറാന്റെ തന്ത്രപ്രധാനമായ മിസൈൽ കേന്ദ്രങ്ങളെയും വ്യോമ പ്രതിരോധ ശേഷികളെയും ദുർബലപ്പെടുത്തുന്നതിനായി അട്ടിമറി പ്രവർത്തനങ്ങൾ നടത്തിയതായി റിപ്പോർട്ടുകളുണ്ട്.
ആക്രമണത്തെത്തുടർന്ന്, ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇസ്രായേലിനെതിരെ ഇറാനിൽ നിന്ന് പ്രതികാര നടപടി ഉണ്ടാകാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയാണ് നടപടി സ്വീകരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്