ടെഹ്‌റാൻ: ഇസ്രയേൽ ആക്രമണത്തിൽ എയ്‌റോസ്‌പേസ് കമാൻഡർ ബ്രിഗേഡിയർ ജനറൽ അമീർ അലി ഹാജിസാദെ കൊല്ലപ്പെട്ടതായി ഇറാൻ റെവല്യൂഷണറി ഗാർഡ് സ്ഥിരീകരിച്ചു. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) കേന്ദ്രത്തിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിലാണ് ബ്രിഗേഡിയർ ജനറൽ ഹാജിസാദെ കൊല്ലപ്പെട്ടത്.
ഇറാന്റെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും രാജ്യത്തിന്റെ സുരക്ഷയും സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനുമുള്ള ഹാജിസാദെയുടെ ബുദ്ധിപരവും അക്ഷീണവുമായ ശ്രമങ്ങളെ റെവല്യൂഷണറി ഗാർഡ്‌സ് പ്രസ്താവനയിൽ അനുസ്മരിച്ചു.
ഇറാന്‍ ആണവ ശാസ്ത്രജ്ഞനും ആണവോർജ സംഘടനയുടെ മുന്‍ മേധാവിയുമായ ഫെറെയ്ദൂന്‍ അബ്ബാസി, ആണവ ശാസ്ത്രജ്ഞനും തെഹ്‌റാനിലെ ഇസ്ലാമിക് ആസാദ് സർവകലാശാലയുടെ പ്രസിഡൻ്റുമായ മുഹമ്മദ് മെഹ്ദി തെഹ്‌റാഞ്ചി എന്നിവർ ഇസ്രയേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായി ഇറാന്‍ മാധ്യമങ്ങള്‍ സ്ഥിരീകരിച്ചിരുന്നു.
ഈ 'കുറ്റകൃത്യത്തിന്' കഠിനമായ ശിക്ഷ ഇസ്രയേല്‍ പ്രതീക്ഷിക്കണം എന്നായിരുന്നു ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മുന്നറിയിപ്പ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്