ഇന്തോനേഷ്യൻ ദ്വീപായ ബാലിയിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചതായി അധികൃതർ അറിയിച്ചു. മൗണ്ട് ലെവറ്റോബി പൊട്ടിത്തെറിച്ചതിനെത്തുടർന്ന് ബാലിയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയിരുന്നു.
ബാലിയിൽ നിന്ന് ഓസ്‌ട്രേലിയ, വിയറ്റ്നാം, സിംഗപ്പൂർ, മലേഷ്യ, ചൈന എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ ഇന്ന് ഷെഡ്യൂൾ ചെയ്തതുപോലെ പുറപ്പെട്ടതായി ബാലി വിമാനത്താവളം അറിയിച്ചു.
സ്‌ഫോടനം 66 അന്താരാഷ്ട്ര വിമാന സർവീസുകളും 21 ആഭ്യന്തര വിമാന സർവീസുകളും ഉൾപ്പെടെ ബാലിയിലേക്കും തിരിച്ചുമുള്ള 87 വിമാന സർവീസുകളെ ബാധിച്ചു. ഇതിൽ ഓസ്‌ട്രേലിയ, സിംഗപ്പൂർ, വിയറ്റ്നാം, മലേഷ്യ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകളും ഉൾപ്പെടുന്നു.
ബുധനാഴ്ച മുതൽ റദ്ദാക്കിയിരുന്ന ബാലി, ലോംബോക്ക്, ലാബുവാൻ ബാജോ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചതായി എയർ ഏഷ്യ മലേഷ്യയും എയർ ഏഷ്യ ഇന്തോനേഷ്യയും അറിയിച്ചു. താൽക്കാലികമായി അടച്ചിട്ടിരുന്ന കിഴക്കൻ നുസ ടെങ്കാര പ്രവിശ്യയിലെ രണ്ട് വിമാനത്താവളങ്ങളും വീണ്ടും തുറന്നതായി അധികൃതർ അറിയിച്ചു.
കിഴക്കൻ നുസ തെങ്കാര പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന മൗണ്ട് ലെവറ്റോബി ലക്കി-ലാക്കി ചൊവ്വാഴ്ചയാണ് പൊട്ടിത്തെറിച്ചത്. 11 കിലോമീറ്റർ ദൂര വ്യാപ്തിയിലേക്ക് ചൂടും പുകയും ഉയർന്നതിനാൽ അഗ്നിപർവ്വതത്തിന് സമീപമുള്ള മൂന്ന് ഗ്രാമങ്ങളിൽ താമസിക്കുന്ന ആളുകളെ ഒഴിപ്പിച്ചതായി പ്രാദേശിക ദുരന്ത നിവാരണ ഏജൻസി അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്