ഇറാനിലും ഇസ്രായേലിലും വീണ്ടും ശക്തമായ സംഘർഷം തുടരുന്നതിനിടെ ഇസ്രായേലിന് കടുത്ത മുന്നറിയിപ്പ് നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇസ്രായേൽ ഇറാനിൽ ശക്തമായ വ്യോമാക്രമണം നടത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ആണ് അദ്ദേഹം കടുത്ത മുന്നറിയിപ്പ് നൽകിയത്. "ബോംബുകൾ ഇടരുത്” എന്നായിരുന്നു ട്രംപിന്റെ വാക്കുകൾ.
അതേസമയം ഇസ്രായേലും ഇറാനും തമ്മിലുള്ള വെടിനിർത്തൽ കരാർ ലംഘനത്തിൽ ട്രംപും വിമർശനം ഉന്നയിച്ചു. ഇരു പക്ഷങ്ങളും പരസ്പരം വെടിനിർത്തൽ ലംഘിച്ചെന്നാണ് പ്രധാന ആരോപണം. എന്നാൽ ട്രംപ് പിന്നീട് മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ വെടിനിർത്തൽ നിലവിൽ തുടരുന്നതായി ആണ് വ്യക്തമാക്കിയത്.
എന്നാൽ വെടിനിർത്തൽ ആരംഭിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് ഇറാൻ ഇസ്രായേലിലേക്ക് മിസൈൽ പ്രക്ഷേപണം നടത്തിയതായി ഇസ്രായേൽ ആരോപിച്ചത്. എന്നാൽ ഇറാൻ പുതിയതായി ആക്രമണം നടത്തിയിട്ടില്ലെന്നും, ഇനിയും ആക്രമണം നടക്കുകയാണെങ്കിൽ അതിന് ശക്തമായ മറുപടി നൽകുമെന്നും ഇറാനിയൻ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിൽ ഇരുവരും വെടിവെപ്പ് നടത്തിയതായി റിപ്പോർട്ടുണ്ട്. തെഹ്റാനിൽ നിന്ന് ബി.ബി.സി പെർഷ്യൻ ചാനലിന് പ്രതികരിച്ച ചിലർ ഇസ്രായേൽ നടത്തിയ ആക്രമണങ്ങൾ ഇതുവരെ കണ്ടതിൽ ഏറ്റവും ശക്തമായതാണെന്ന് അറിയിച്ചു. ഇറാനിൽ വ്യോമാക്രമണത്തിൽ ഒൻപത് പേർ മരിച്ചതെന്നാണ് റിപ്പോർട്ട്. ഇസ്രായേലിൽ ബെയർഷേബയിൽ ഒരാശ്രയ കേന്ദ്രത്തിൽ നാലു പേരാണ് മരിച്ചതെന്നാണ് അധികൃതർ വ്യക്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്