നെയ്റോബ്: കെനിയയിലെ പ്രതിഷേധക്കാരും പൊലീസുമായി നടത്തിയ ഏറ്റുമുട്ടലില്‍ കുറഞ്ഞത് എട്ട് പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രസിഡന്റ് വില്യം റൂട്ടോയുടെ സര്‍ക്കാരിനെതിരെ കെനിയയിലുടനീളം നടന്ന പ്രതിഷേധത്തില്‍ ആയിരക്കണക്കിന് ആളുകളാണ് തെരുവിലിറങ്ങിയത്. കുറഞ്ഞത് എട്ട് പേര്‍ കൊല്ലപ്പെടുകയും 400 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.
2024 ല്‍ രാജ്യത്തെ ബാധിച്ച ശക്തമായ സര്‍ക്കാര്‍ വിരുദ്ധ പ്രകടനങ്ങളുടെ അലയൊലിക്ക് കൃത്യം ഒരു വര്‍ഷം കഴിഞ്ഞാണ് തലസ്ഥാനമായ നെയ്റോബിയിലും മറ്റ് നഗരങ്ങളിലും പൊലീസ് പ്രതിഷേധക്കാരുമായി ഏറ്റുമുട്ടിയത്. പ്രകടനം നടത്തിയവരില്‍ പലരും 'റൂട്ടോ ഒഴിഞ്ഞ് പോകണം' എന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തു. പ്രതിഷേധങ്ങളുടെ തത്സമയ ടിവി, റേഡിയോ സംപ്രേഷണം സര്‍ക്കാര്‍ നിരോധിച്ചു, പക്ഷേ തലസ്ഥാനമായ നെയ്റോബിയിലെ ഹൈക്കോടതി അതിന്റെ ഉത്തരവ് റദ്ദാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്