ടെഹ്‌റാന്‍: ഇറാനില്‍ വീണ്ടും ഇസ്രായേല്‍ മിസൈല്‍ ആക്രമണം. തെക്കന്‍ ടെഹ്‌റാനിലെ ആണവ കേന്ദ്രം ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ആക്രമണം തുടരുകയാണെന്ന് ഇസ്രായേല്‍ സൈന്യം വ്യക്തമാക്കി. ഇറാനും പ്രത്യാക്രമണം നടത്തിയതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡ്രോണ്‍ ഉപയോഗിച്ച് ടെല്‍ അവീവിലും ജറുസലമിലും ഇറാന്‍ ആക്രമണം നടത്തിയെന്നാണ് വിവരം.
ഇസ്രയേലില്‍ മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാനിലേക്ക് ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ പറന്നതായും സൂചനയുണ്ട്. ഇസ്രായേലിന്റെ പോര്‍വിമാനം വെടിവച്ചിട്ടതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇത് ഇസ്രയേലിന്റെ സൈനിക വക്താവ് നിഷേധിച്ചു. ഇസ്രയേലിനെ മുട്ടുകുത്തിക്കുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി പറഞ്ഞു. ഭൂഗര്‍ഭ ആണവ സംവിധാനങ്ങള്‍ സുരക്ഷിതമാണെന്നും ഇറാന്‍ വ്യക്തമാക്കി.
ഇതിനിടെ ഇസ്രായേലിലേക്ക് ഹൂതി വിമതര്‍ ഡ്രോണ്‍ ആക്രമണം നടത്തി. ഇറാന്റെ ആക്രമണം സാധാരണക്കാരുടെ നേരെയെന്ന് ഇസ്രയേല്‍ ആരോപിച്ചു. ഇറാന്‍ പരിധികള്‍ ലംഘിച്ചെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി പറഞ്ഞു. വീടുകളില്‍ തന്നെ കഴിയണമെന്നും പൊതുസ്ഥലങ്ങളില്‍ ഒത്തുകൂടുന്നത് ഒഴിവാക്കണമെന്നും ജനങ്ങള്‍ക്ക് ഇസ്രയേല്‍ നിര്‍ദേശം നല്‍കി. ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അറബ് രാഷ്ട്രത്തലവന്‍മാരുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഫോണില്‍ സംസാരിച്ചു. ദേശീയ സുരക്ഷാ സമിതിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചര്‍ച്ച നടത്തും.
വ്യാഴാഴ്ച രാത്രി ഇറാനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്‍ സേനാമേധാവി മുഹമ്മദ് ബാഗേരി ഉള്‍പ്പെടെ സൈന്യത്തിലെ ആദ്യ നാല് പ്രധാന ഉദ്യോഗല്ഥരും രാജ്യത്തെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയുടെ മുഖ്യ ഉപദേഷ്ടാവും 6 ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടിരുന്നു. ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ് തലവന്‍ ജനറല്‍ ഹൊസൈന്‍ സലാമിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും.
ടെഹ്‌റാനില്‍ പാര്‍പ്പിടസമുച്ചയം തകര്‍ക്കപ്പെട്ടു. കുട്ടികളടക്കം 78 പേര്‍ കൊല്ലപ്പെട്ടെന്നും മുന്നൂറിലേറെപ്പേര്‍ക്കു പരുക്കേറ്റെന്നും ഇറാന്‍ അറിയിച്ചു. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ മാത്രം 6 സ്‌ഫോടനങ്ങള്‍ നടന്നെന്നും ഇറാന്റെ ആണവ പ്ലാന്റുകള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് അറിയിച്ചു. ഇറാന്റെ ഭീഷണിയെ നേരിടുന്നതിനായി 'ഓപ്പറേഷന്‍ റൈസിങ് ലയണ്‍' തുടരുമെന്നും ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്